തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗണിന്റെ ഭാഗമായി നഗരത്തിൽ പൊലീസ് വിപുലമായ സുരക്ഷാ, പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തി. നഗരാതിർത്തിയിലെ 20 സ്ഥലങ്ങൾ ബാരിക്കേഡുവച്ച് അടച്ച് പരിശോധന നടത്തും. മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വിഭാഗങ്ങളിൽപ്പെട്ടവർക്കും യാത്ര അനുവദിക്കും. അനാവശ്യയാത്ര നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. 59 ചെക്കിംഗ് പോയിന്റുകളും ക്രമീകരിച്ചു.
നഗരാതിർത്തിയിലെ
പരിശോധന പോയിന്റുകൾ
കഴക്കൂട്ടം വെട്ടുറോഡ്, ചേങ്കോട്ടുകോണം, ഉദയഗിരി, ആറ്റിൻകുഴി, പള്ളിത്തുറ, വലിയകുളം ജംഗ്ഷൻ, കാക്കാമൂല, പള്ളിച്ചൽ, പാപ്പനംകോട്, പുന്നമൂട്, ഉച്ചക്കട, ചപ്പാത്ത് പാലം, വെള്ളൈക്കടവ്, നെട്ടയം, വഴയില, മരുതൂർ, കേരളാദിത്യപുരം, കിഴക്കേ മുക്കോല, കുണ്ടമൺകടവ് പാലം, മങ്കാട്ടുകടവ് പാലം
നിർദ്ദേശങ്ങൾ
--------------------------------
അവശ്യ സർവീസ് വിഭാഗങ്ങളിലുള്ളവർ ജോലി സ്ഥലത്തേക്കും
തിരികെയും നിശ്ചിത സമയങ്ങളിൽ മാത്രം യാത്ര ചെയ്യണം.
ഔദ്യോഗിക തിരിച്ചറിയൽ കാർഡും മേലധികാരിയുടെ സർട്ടിഫിക്കറ്റും കരുതണം
വാക്‌സിനെടുക്കാൻ പോകുന്നവർക്ക് യാത്ര അനുവദിക്കും
തുറക്കുന്നത് മെഡിക്കൽ സ്റ്റോറുകളും അവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും
ഷോപ്പിംഗ് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും ഹോം ഡെലിവറി മാത്രം
വ്യാപാര സ്ഥാപനങ്ങൾ പ്രോട്ടോക്കോൾ പാലിക്കണം
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന കടകൾക്കെതിരെ കേസെടുക്കും
അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി വീടുകളിൽ നിന്ന് ഒരാൾ മാത്രം പോകണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |