ന്യൂഡൽഹി: സാമ്പത്തികമായി ക്ഷേമരാഷ്ട്രമായിട്ടും എന്തുകൊണ്ട് കേന്ദ്ര സർക്കാർ സ്വന്തമായി വാക്സിൻ ഉത്പാദിപ്പിക്കുന്നില്ലെന്ന് അലഹാബാദ് ഹൈക്കോടതി ചോദിച്ചു. വാക്സിൻ ക്ഷാമം സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഡിവിഷൻ ബെഞ്ച് ജസ്റ്റിസുമാരായ സിദ്ധാർത്ഥ് വെർമ, അജിത് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വാക്കാൽ നിരീക്ഷണം നടത്തിയത്.
വാക്സിനേഷനിലൂടെ ഒരു പരിധി വരെ കൊവിഡ് മഹാമാരിയെ പിടിച്ചുനിറുത്താനാകുമെന്ന് പല രാജ്യങ്ങളും തെളിയിച്ചതാണ്. രാജ്യത്തെ വാക്സിൻ ക്ഷാമം പരിഹരിക്കുന്നതിനായി വാക്സിൻ നിർമ്മാണം വേഗത്തിലാക്കുകയാണ് വേണ്ടത്. ലോകത്തെ പല വാക്സിൻ നിർമ്മാതാക്കളിൽ നിന്നും കൊവിഡ് വാക്സിൻ ഫോർമുല വാങ്ങി നമ്മുടെ രാജ്യത്തെ മരുന്നു കമ്പനികൾ വാക്സിൻ നിർമ്മിക്കണം. കൃത്യമായ പരിശോധനകൾക്ക് ശേഷം ഇവ ജനങ്ങളിൽ എത്തിക്കണം. ഇതുവഴി വാക്സിൻ ക്ഷാമവും കൊവിഡിനേയും ഒരുപോലെ പ്രതിരോധിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹർജി വീണ്ടും പരിഗണിക്കുന്നതിനായി 22ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |