തിരുവനന്തപുരം: പി എസ് സി നടത്തുന്ന പരീക്ഷകളുടെ സിലബസ് രഹസ്യരേഖയല്ലെന്നും സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിനു മുൻപു തന്നെ പുറത്തായെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നുമറിയിച്ച് പി എസ് സി അധികൃതർ. ലാസ്റ്റ് ഗ്രേഡ്, ക്ലാർക്ക് മുഖ്യ പരീക്ഷകളുടെ സിലബസ് ചോർന്നുവെന്ന പ്രചാരണത്തെ തുടർന്നാണ് കേരളാ പബ്ലിക് സർവീസ് കമ്മീഷൻ സോഷ്യൽ മീഡിയ വഴിയും മറ്റുമായി വിശദീകരണവുമായി രംഗത്തെത്തിയത്. ഉദ്യോഗാർഥികൾക്ക് ആവശ്യമായ തയാറെടുപ്പ് നടത്തുന്നതിനു മുൻകൂട്ടി പ്രസിദ്ധീകരിക്കുന്ന രേഖയാണ് സിലബസെന്നും അധികൃതർ അറിയിക്കുന്നു.
സോഷ്യൽ മീഡിയാ കുറിപ്പ് ചുവടെ:
'പരീക്ഷാസിലബസ് രഹസ്യരേഖയല്ല. കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന ലാസ്റ്റ് ഗ്രേഡ്, ക്ലർക്ക് മുഖ്യ പരീക്ഷകളുടെ സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്തന്നെ പ്രചരിപ്പിക്കപ്പെട്ടുവെന്ന വാർത്ത
തെറ്റിദ്ധാരണാജനകമാണ്. പരീക്ഷാ സിലബസ് ചെയർമാൻ അംഗീകരിക്കുന്നതോടുകൂടി
പരസ്യപ്പെടുത്തുന്നതാണ്. ഇപ്രകാരം ജൂൺ 3 ന് തന്നെ പരീക്ഷാസിലബസ് പി.എസ്.സി. പുറത്തുവിട്ടതാണ്.
അടുത്തദിവസം തന്നെ പി.എസ്.സി. വെബ്സൈറ്റിൽ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പരീക്ഷാസിലബസുകൾ രഹസ്യസ്വഭാവത്തോട് കൂടിയ രേഖയല്ല. ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ തയ്യാറെടുപ്പ് നടത്തുന്നതിനായി മുൻകൂട്ടിതന്നെ പ്രസിദ്ധീകരിച്ച് പ്രചാരണം ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ വാർത്തകളിൽ പ്രചരിക്കുന്നതുപോലെ പി.എസ്.സി.യുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒരു വിഷയമല്ല.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |