പാരിസ്: കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് വേണമെന്ന നിബന്ധന അവസാനിപ്പിക്കാനൊരുങ്ങി ഫ്രാൻസ്. പുതിയ നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്നതെന്ന് ഫ്രാൻസ് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്‌സ് അറിയിച്ചു. വാക്സിൻ വിതരണം വേഗത്തിലായതും രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നതുമാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കാരണം.എന്നാൽ ആൾക്കൂട്ടം ഉള്ളയിടത്തും സ്റ്റേഡിയങ്ങളിലും
മാസ്ക് ധരിക്കണം. മുമ്പ് തീരുമാനിച്ചതിൽ നിന്ന് 10 ദിവസം നേരത്തെ ജൂൺ 20 ഓടെ കർഫ്യൂ പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിലെ ശരാശരി പ്രതിദിന രോഗികൾ
മൂവായിരത്തോളമായി കുറഞ്ഞിട്ടുണ്ട്. പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ രാജ്യത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ടെന്ന് വാർത്ത സമ്മേളനത്തിൽ ജീന്‍ കാസ്റ്റക്‌സ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |