തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തുറന്ന വാക്പോരിലേക്ക് കടന്നതോടെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കഥകളും സജീവ ചർച്ചാ വിഷയമാവുകയാണ്. ആർ.എസ്.എസ് ശാഖാ മുഖ്യശിക്ഷക് വാടിക്കൽ രാമകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് പിണറായി എന്നാണ് സുധാകരൻ പറയുന്നത്. എഫ്.ഐ.ആറിന്റെ പകർപ്പും അദ്ദേഹം പുറത്തു വിട്ടു.
1969 ലാണ് വാടിക്കൽ രാമകൃഷ്ണൻ രാഷ്ട്രീയകാരണങ്ങളാൽ കൊല്ലപ്പെട്ടത്. കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലക്കേസാണ് ഇത്. പിണറായി ആരാണെന്ന് കേരളത്തിലെ ജനങ്ങൾ വിലയിരുത്തുമെന്നും സർക്കാർ നേരിടുന്ന അഴിമതി കേസുകൾ മറയ്ക്കാനാണ് തനിക്ക് എതിരായ ആരോപണങ്ങളെന്നും സുധാകരൻ പറഞ്ഞു.
28 കോൺഗ്രസ് പ്രവർത്തകരെ സി.പി.എമ്മുകാർ കൊലപ്പെടുത്തി. തനിക്ക് നേരെ മൂന്ന് തവണ വധശ്രമമുണ്ടായെന്നും സി.പി.എം ഭീഷണിയിലൂടെയാണ് താൻ വളർന്നു വന്നതെന്നും സുധാകരൻ പറഞ്ഞു. കൊലക്കേസുകൾ തെളിയിച്ചാൽ താൻ അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |