വാക്‌സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനാൽ സാമൂഹിക പ്രതിരോധശേഷി താമസിയാതെ കൈവരിക്കാമെന്നാണ് പ്രതീക്ഷ. ദിവസം 5 ലക്ഷം ഡോസ് വാക്‌സിൻ വരെ നൽകുന്നു. മൂന്നാം തരംഗത്തെ നേരിടാൻ സജ്ജമാവുക, മരണം കൂടാതെ സൂക്ഷിക്കുക, വാക്‌സിനേഷൻ അതിവേഗം പൂർത്തിയാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിലുണ്ട്.
മരണം ഏറ്റവും കൂടുതലാകാൻ സാദ്ധ്യതയുണ്ടായിട്ടും കുറച്ചു നിറുത്താൻ സാധിക്കുന്നത് പ്രതിരോധ, ചികിത്സാ സംവിധാനങ്ങളുടെ മികവാണ്. ഐ.സി.എം.ആറിന്റെ സിറോ പ്രിവലൻസ് സർവേയിൽ കേരളത്തിലെ 44.4 ശതമാനം പേർക്കു മാത്രമാണ് രോഗം വന്നു പോയത്. കൂടുതൽ പേർക്ക് രോഗബാധ തടയുന്നതിൽ വലിയ തോതിൽ നമ്മൾ വിജയിച്ചു. രോഗം ബാധിക്കാത്ത, രോഗസാദ്ധ്യത കൂടുതലുള്ളവർ കേരളത്തിൽ 50 ശതമാനത്തിനും മുകളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |