SignIn
Kerala Kaumudi Online
Monday, 14 July 2025 6.43 AM IST

വാക്‌സിൻ: കേരളത്തിൽ നാല് കോടി ഡോസ് പിന്നിട്ടു

Increase Font Size Decrease Font Size Print Page
covi

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ഡോസും ചേർത്ത് കൊവിഡ് വാക്‌സിനേഷൻ നാലു കോടി പിന്നിട്ടു. 4,02,10,637 ഡോസാണ് ഇതുവരെ കുത്തിവച്ചതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്‌സിൻ എടുക്കേണ്ട ജനസംഖ്യയുടെ 95.26ശതമാനം (2,54,44,066 പേർ) ആദ്യ ഡോസ് വാക്‌‌സിനും 55.29ശതമാനം (1,47,66,571 പേർ) രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്‌സിനേഷൻ 79.25 ശതമാനവും രണ്ടാം ഡോസ് 37.31ശതമാനവുമെന്ന നിലയിലാണ്.

പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിൽ ആദ്യ ഡോസ് 100 ശതമാനമായി. സംസ്ഥാനത്ത് ആകെ സ്ത്രീകളാണ് പുരുഷൻമാരെക്കാൾ കൂടുതൽ വാക്‌സിനെടുത്തത്. സ്ത്രീകളിൽ 2,08,57,954 ഡോസ് വാക്‌സിനും പുരുഷൻമാരിൽ 1,93,42,772 ഡോസ് വാക്‌സിനുമാണെടുത്തത്. ആരോഗ്യ പ്രവർത്തരും കൊവിഡ് മുന്നണി പോരാളികളും 100ശതമാനം ആദ്യ ഡോസും യഥാക്രമം 90, 92 ശതമാനം രണ്ടാം ഡോസും എടുത്തു. കൊവിഡ് ബാധിച്ചവർക്ക് മൂന്നു മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താൽ മതി. അതിനാൽ വളരെ കുറച്ച് പേർ മാത്രമാണ് ഇനി സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളതെന്ന് ആരോഗ്യവകുപ്പിൻെറ കണക്ക്.

 6409 രോഗികൾ 9.33% ടി.പി.ആർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 6409 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 68,692 സാമ്പിളുകളാണ് പരിശോധിച്ചത്. 9.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 47 മരണങ്ങളും റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ അപ്പീൽ നൽകിയ 337 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. 39 തദ്ദേശ പ്രദേശങ്ങളിലായി 46 വാർഡുകളിലാണ് പ്രതിവാര ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്.

TAGS: COVID-19 VACCINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.