മുംബയ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ നിന്ദിക്കുന്ന പരാമർശവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. മഹാത്മാഗാന്ധിയുടെ അഹിംസാമാർഗം ഇന്ത്യയ്ക്കു നേടിത്തന്നത് സ്വാതന്ത്ര്യമായിരുന്നില്ല ഭിക്ഷയായിരുന്നുവെന്ന് കങ്കണ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
ഒരു കവിളത്തടിച്ചാൽ മറുകരണം കാണിച്ചു കൊടുക്കണമെന്ന് പഠിപ്പിച്ച ഗാന്ധിജിയാണോ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും നിങ്ങൾ ആരാധ്യ പുരുഷനെ ബുദ്ധിപൂർവം തിരഞ്ഞെടുക്കണമെന്നും കുറിപ്പിൽ പറയുന്നു. മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു, മുഹമ്മദ് അലി ജിന്ന എന്നിവരുടെ നേതൃത്വത്തിൽ നേതാജിയെ കുടുക്കാൻ ബ്രിട്ടിഷുകാരുമായി കരാറുണ്ടാക്കിയെന്ന് വാദിക്കുന്ന പഴയ പത്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്
ഭഗത് സിംഗിനെയും സുഭാഷ് ചന്ദ്രബോസിനെയും മഹാത്മാഗാന്ധി ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും ഭഗത് സിംഗിനെ തൂക്കിലേറ്റാൻ ഗാന്ധിജി ബ്രിട്ടിഷുകാർക്കൊപ്പം നിന്നെന്നും കങ്കണ പറയുന്നു. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് ഭഗത് സിംഗിനെ തൂക്കിലേറ്റിയതെന്നും ഇതിനു തെളിവുണ്ടെന്നും കങ്കണ മറ്റൊരു പോസ്റ്റിൽ പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനു ശേഷമാണ് ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം കിട്ടിയതെന്ന കങ്കണയുടെ പരാമർശം വൻ വിവാദമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ഗാന്ധിജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജീവിക്കുന്ന വ്യക്തിയാണ്. ഗാന്ധിജിയെക്കുറിച്ച് കങ്കണ നടത്തുന്ന പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്നവയാണ്. ഗാന്ധിജിയ്ക്ക് രാഷ്ട്ര പിതാവെന്ന വിശേഷണം നൽകിയത് ഇന്ത്യൻ ജനതയാണ്. ബി.ജെ.പിയെ സജീവമായി നിലനിറുത്തുന്നതും അദ്ദേഹത്തിന്റെ ആശയങ്ങളാണ്. അദ്ദേഹത്തെക്കുറിച്ച് പരിഹാസ്യമായ പരാമർശങ്ങൾ നടത്തി കങ്കണ എന്താകാനാണ് ശ്രമിക്കുന്നത്?. കങ്കണ സ്വാതന്ത്ര്യ സമരത്തെയും രാജ്യത്തെ ജനങ്ങളുടെ വികാരത്തെയും വേദനിപ്പിക്കുന്നു
നിഖത് അബ്ബാസ്
ബി.ജെ.പി നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |