ന്യൂഡൽഹി: 2024ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി 300 സീറ്റ് തികയ്‌ക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പൂഞ്ച് ജില്ലയിലെ ഒരു റാലിയിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'കാശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിക്കോ കേന്ദ്രസർക്കാരിനോ മാത്രമേ കഴിയൂ. നിലവിലുള്ള കേന്ദ്രസർക്കാർ അത് റദ്ദാക്കി. അതുകൊണ്ട് പുതിയൊരു സർക്കാർ വരേണ്ടി വരും. പക്ഷേ 2024ലും കോൺഗ്രസ് 300 സീറ്റുകൾ നേടുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. 300 സീറ്റുകൾ നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. അത് നേടാൻ ദൈവം അനുഗ്രഹിക്കട്ടെ. എന്നാൽ അതിനുള്ള യാതൊരു സാദ്ധ്യതയും ഇപ്പോൾ കാണുന്നില്ല.' ഗുലാം നബി ആസാദ് പറഞ്ഞു.
#WATCH | Addressing a rally in J&K's Poonch, former CM & senior Congress leader Ghulam Nabi Azad on Wednesday said he does not see the party winning 300 seats in the next general elections. pic.twitter.com/fsoRuCtnpH
— ANI (@ANI) December 2, 2021
ജമ്മു കാശ്‌മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതും നിയമസഭ തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതുമാണ് തന്റെ പ്രധാന ആവശ്യമെന്നും അദ്ദേഹം മുമ്പ് വ്യക്തമാക്കിയിരുന്നു. അതേസമയം, ഗുലാം നബി ആസാദിന്റെ പ്രസ്‌താവനക്കെതിരെ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഒമർ അബ്‌ദുള്ള രംഗത്തുവന്നു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ബിജെപിയുടെ പ്രകടന പത്രികയിലുണ്ടെന്നും എന്നാൽ സംസ്ഥാന പദവി പിൻവലിക്കുന്നതിനും മുൻ സംസ്ഥാനമായ ജമ്മു കാശ്‌മീരിന്റെ വിഭജനത്തിനും പിന്നിൽ യുക്തിയില്ലെന്നും അബ്‌ദുള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |