തിരുവനന്തപുരം: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ മുൻപന്തിയിലാണ് തലസ്ഥാന ജില്ലയായ തിരുവനന്തപുരം. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ച 17,755 പേരിൽ 4694 പേരും തിരുവനന്തപുരത്ത് നിന്നുള്ളവരാണ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ കളക്ടർ തിരുവനന്തപുരത്തെ പൊതുയോഗങ്ങളും ഒത്തുച്ചേരലുകളും കർശനമായി നിരോധിച്ചിരുന്നു. എന്നാൽ കളക്ടറിന്റെ ഈ ഉത്തരവ് ബാധകമല്ലെന്ന തരത്തിൽ സി പി എമ്മിന്റെ പ്രതിനിധി സമ്മേളനം മുടക്കം കൂടാതെ നടന്നു. നാളത്തെ പൊതുസമ്മേളനം മാത്രമാണ് ഓൺലൈനായി നടത്തുന്നത്.
ഇതിനിടെ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐ ബി സതീഷ് എം എൽ എക്കും ഇ ജി മോഹനനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സമ്മേളനം നടത്തുന്നതിനെതിരെ രൂക്ഷമായ പ്രതിഷേധവും ഉയർന്നു.
സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കണമെന്നും യോഗ സ്ഥലം അടച്ചുപൂട്ടി എല്ലാവരോടും ക്വാറന്റീനിൽ പോകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഡി സി സി വൈസ് പ്രസിഡന്റ് എം.മുനീർ കലക്ടർക്ക് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |