ന്യൂഡൽഹി: യു.പിയിലെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൾ മുസ്ലിമിൻ പാർട്ടി നേതാവ് അസദുദ്ദീൻ ഒവൈസി.
യു.പിയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ എല്ലാവരും മുസ്ലിം വോട്ട് കൊണ്ട് കൊട്ടാരം പണിതപ്പോഴും മുസ്ലിം വിഭാഗത്തിന് ഒന്നും കിട്ടിയില്ലെന്ന് ഒവൈസി കുറ്റപ്പെടുത്തി. മുസ്ലിങ്ങളെ എല്ലാവരും വോട്ട് ബാങ്കായി മാത്രം ഉപയോഗിക്കുകയാണ്. എസ്.പി, ബി.എസ്.പി കക്ഷികളെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കൈ തൊഴിലുണ്ടായിരുന്നവർ വെറും തൊഴിലാളികളായി മാറി, വ്യാപാരികൾ യാചകരും. സാമൂഹിക നീതി എന്ന പഴകിയ മുദ്രാവാക്യങ്ങളല്ലാതെ മറ്റൊന്നുമില്ലെന്നും ഒവൈസി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |