കൊച്ചി: പോപ്പുലർ ഫ്രണ്ട് സമ്മേളനത്തോടനുബന്ധിച്ചുളള റാലിക്കിടെ വിളിച്ച മുദ്രാവാക്യം കാണാതെ പഠിച്ചതെന്ന് പത്തുവയസുകാരൻ. ആരും പഠിപ്പിച്ചതല്ല, ഇതേ മുദ്രാവാക്യം മുൻപും വിളിച്ചിട്ടുണ്ടെന്ന് കുട്ടി പറഞ്ഞു.
സംഭവത്തിൽ കുട്ടിയുടെ പിതാവും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ അസ്‌ക്കർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളുരുത്തിയിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മകനെ മുദ്രാവാക്യം വിളിപ്പിക്കാൻ പഠിപ്പിച്ചിട്ടില്ലെന്നാണ് അസ്‌ക്കർ പൊലീസിനോട് പറഞ്ഞത്.
'പോപ്പുലർ ഫ്രണ്ട് പരിപാടികളിൽ കുടുംബ സമേതം പങ്കെടുക്കാറുണ്ട്. മുദ്രാവാക്യം പ്രകടനങ്ങളിൽ നിന്ന് കേട്ടുപഠിച്ചതാകാം. മുദ്രാവാക്യം ആർ എസ് എസിനെതിരെയായിരുന്നു. ഒരു ഭാഗം മാത്രമാണ് പ്രചരിച്ചത്. മതവികാരം വ്രണപ്പെടുത്തിയിട്ടില്ല.' അസ്‌ക്കർ പറഞ്ഞു.
കുട്ടി യുവാവിന്റെ ചുമലിലിരുന്ന് മുദ്രാവാക്യം വിളിക്കുകയും മറ്റുള്ളവർ ഏറ്റുവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്ന് അഭിഭാഷക പരിഷത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |