#നാളെ മുന്നണി യോഗം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ ആരംഭിച്ച പ്രതിഷേധം ശക്തമാക്കാൻ യു.ഡി.എഫ് നേതൃത്വം. നാളെ രാവിലെ 11.30ന് യു.ഡി.എഫ് യോഗം കന്റോൺമെന്റ് ഹൗസിൽ ചേർന്ന് പരിപാടികൾ തീരുമാനിക്കും.
സമര പരമ്പര കോൺഗ്രസ് അണികൾക്ക് ഊർജം പകർന്നിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സർക്കാരിനെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കാൻ സമരങ്ങൾ വഴി തുറന്നു. കോൺഗ്രസ് ഓഫീസുകൾക്കും നേതാക്കൾക്കുമെതിരായ അക്രമവും ഗുണ്ടായിസവും അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വാർത്താലേഖകരോട് പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്തിനും സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഓഫീസുകൾക്കും നേരെ വ്യാപക അക്രമമാണ് സി.പി.എം നടത്തിയത്. കെ.പി.സി.സി ആസ്ഥാനത്ത് അക്രമം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന എ.കെ. ആന്റണി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അദ്ദേഹം അവിടെയുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് അക്രമികളെത്തിയത്. . കോടിയേരിയുടെയും ഇ.പി. ജയരാജന്റെയും പ്രസ്താവനകളാണ് അക്രമങ്ങൾക്കിടയാക്കിയത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് സി.പി.എം അക്രമമഴിച്ചുവിട്ടത്. കെ.പി.സി.സി ആസ്ഥാനം ആക്രമിച്ചിട്ടും പൊലീസ് കേസെടുത്തില്ല.
കൊല്ലത്ത് ആർ.എസ്.പി നേതാവ് എൻ.കെ.പ്രേമചന്ദ്രനെ പൊലീസ് തെരഞ്ഞുപിടിച്ച് മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണെന്നും ഹസൻ ആരോപിച്ചു.
കേസെടുക്കേണ്ടത് ഇ.പി. ജയരാജനെതിരെ: വി.ഡി. സതീശൻ
കൊച്ചി: വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്കെതിരെ വധശ്രമത്തിന് കേസെടുത്താലും, പാർട്ടി ഓഫീസുകൾ സി.പി.എമ്മുകാർ ആക്രമിച്ചാലും മുഖ്യമന്ത്രിക്കെതിരായ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'പ്രതിഷേധം, പ്രതിഷേധം' എന്നു മാത്രം വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തത് നിയമപരമായും രാഷ്ട്രീയമായും നേരിടും. മുദ്രാവാക്യം വിളിച്ചവരെ ചവിട്ടിത്താഴെയിട്ട ഇ.പി. ജയരാജനെതിരെയാണ് വധശ്രമത്തിന് കേസെടുക്കേണ്ടത്. യൂത്ത് കോൺഗ്രസുകാർ മദ്യപിച്ചിരുന്നില്ല. മദ്യപിച്ചവരെപ്പോലെ പെരുമാറിയത് ജയരാജനാണ്. ജയരാജനെതിരെ
വിമാനത്തിലെ പ്രതിഷേധം താനോ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനോ അറിഞ്ഞല്ല. കണ്ണൂരിലെ പ്രാദേശിക നേതാക്കളാണ് പ്രതിഷേധിച്ചത്. അതിന്റെ പേരിൽ സി.പി.എം വിരട്ടാൻ വന്നാൽ പ്രതിരോധിക്കും. യൂത്ത് കോൺഗ്രസ് നേതാക്കളെ സംരക്ഷിക്കും. പുറത്തിറങ്ങിയാൽ സതീശനും, കെ. സുധാകരനും കൈക്കരുത്ത് അറിയുമെന്ന ഡി.വൈ.എഫ്.ഐയുടെ ഭീഷണിക്ക് വഴങ്ങില്ല. പേടിച്ചോടുകയുമില്ല. . പൊലീസ് സുരക്ഷയും തനിക്കാവശ്യമില്ല. ഭയന്നോടുന്നത് മുഖ്യമന്ത്രിയാണ്.
കരിങ്കൊടി കാണിച്ചവരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ നൂറു കിലോമീറ്റർ വേഗതയുള്ള കാറിൽ നിന്ന് ലാത്തിക്കടിച്ച് വീഴ്ത്താൻ ശ്രമിച്ചു. അവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണം.സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലെ ഭീതിയും വെപ്രാളവും മൂലം സമനില തെറ്റിയ നിലയിലാണ് മുഖ്യമന്ത്രിയും സി.പി.എമ്മും .എ.കെ. ആന്റണി അകത്തുള്ളപ്പോഴാണ് ഇന്ദിരാ ഭവൻ ആക്രമിച്ചത്. നിരവധി കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചു. കണ്ണൂരിൽ ഓഫീസിന് ബോംബെറിഞ്ഞു. ഗാന്ധി പ്രതിമയുടെ തലയറുത്തു. ആസൂത്രിത ഭീകര പ്രവർത്തനമാണ് സി.പി.എം നടത്തുന്നതെന്ന് സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |