തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണമുണ്ടെങ്കിൽ, നിലച്ചുപോയ സർവീസുകളടക്കം നഷ്ടം നോക്കാതെ ഓടിക്കുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. കൊവിഡിന് ശേഷം പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ പകുതിയായി. ഇതോടെ നഷ്ടത്തിലുള്ള സർവീസുകൾ പുനഃക്രമീകരിക്കേണ്ടിയും ഇന്ധനച്ചെലവ് പോലും കിട്ടാത്തവ നിറുത്തേണ്ടിയും വന്നു. സർവീസുകൾ പുനഃക്രമീകരിച്ച് കൂടുതൽ ഓപ്പറേറ്റ് ചെയ്യാനാണ് ശ്രമമെന്നും സജീവ് ജോസഫിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ലാഭത്തിലുള്ളവയും കേന്ദ്രം വിറ്റഴിക്കുന്നു: മന്ത്രി രാജീവ്
തിരുവനന്തപുരം: നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രം ആദ്യം ശ്രമിച്ചതെങ്കിൽ ഇപ്പോൾ ലാഭകരമായി പ്രവർത്തിക്കുന്നവയെയും വിറ്റഴിക്കുകയാണെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. ലാഭത്തിലുള്ള എച്ച്.എൽ.എല്ലിനെയും വിൽക്കാനുള്ള നടപടികളാണ് കേന്ദ്രം നടത്തുന്നത്. എച്ച്.എൽ.എൽ ഏറ്റെടുക്കാനുള്ള ലേലത്തിൽ പങ്കെടുപ്പിക്കണമെന്ന് മുഖ്യമന്ത്റി പ്രധാനമന്ത്റിക്ക് കത്തെഴുതിയിട്ടും മറുപടിയുണ്ടായില്ല. ഏറ്റെടുക്കൽ നടപടികൾക്കായി വ്യവസായ വികസന വകുപ്പിനെ ചുമതലപ്പെടുത്തി. അവർ ലേലത്തിൽ പങ്കെടുക്കാനായി ബിഡ് സമർപ്പിച്ചു. ഇതിനുള്ള അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തടഞ്ഞു. ഇക്കാര്യങ്ങളിൽ പ്രതിഷേധം ഉണ്ടാകണമെന്നും മന്ത്റി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |