കാസർകോട് :അഡൂർ പാണ്ടിയിൽ പുലിയിറങ്ങിയതായി സംശയം. പശുക്കിടാവിന് കടിയേറ്റു. പാണ്ടി കരിങ്കാലി മൂലയിലെ കണ്ണന്റെ ഒരു മാസം പ്രായമായ പശുക്കുട്ടിയെയാണ് തൊഴുത്തിൽ കയറി അക്രമിച്ചത്. പശുക്കുട്ടിയെ പത്തു മീറ്ററോളം കടിച്ചുവലിച്ചു കൊണ്ടുപോയെങ്കിലും കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയതിനെത്തുടർന്ന് ഉപേക്ഷിച്ചു പോവുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് പശുക്കുട്ടിക്ക് കടിയേറ്റത്. മുറിപാടുകളും സമീപത്ത് നിന്ന് ലഭിച്ച കാൽപാടുകളും പരിശോധിച്ചതോടെയാണ് പുലിയാണ് അക്രമിച്ചതെന്ന സംശയമുയർന്നത്. കഴുത്തിൽ ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ സമീപപ്രദേശങ്ങളിൽ കണ്ടതായി പ്രദേശ വാസികൾ പറയുന്നു. കൂടാതെ വനംവകുപ്പിന്റെ ക്യാമറയിലും പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. കഴിഞ്ഞ മാസവും പുലിയെ കണ്ടതായി ചിലർ പറയുന്നു. വളർത്തുമൃഗങ്ങളെ പതിവായി പുലി അക്രമിച്ചിട്ടും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പുലി ഭീതിമൂലം നാട്ടുകാർക്ക് പുറത്തിറങ്ങാൻ പോലും ഭയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |