SignIn
Kerala Kaumudi Online
Thursday, 18 April 2024 11.25 AM IST

സഖിയിൽ ഇക്കൊല്ലം ലഭിച്ചത് 382 പരാതികൾ

sakhi

തൃശൂർ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടഞ്ഞ് ഇരകൾക്ക് ആവശ്യമായ സഹായമെത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഈ വർഷം ലഭിച്ചത് 382 പരാതികൾ. കൊവിഡിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഭൂരിഭാഗവും ഗാർഹിക പീഡനങ്ങളും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടവയാണ്.
വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിൽ കേന്ദ്ര സഹായത്തോടെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലാണ് 2018 മുതൽ സഖി പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം 398 പരാതി ലഭിച്ചിരുന്നു. ഇതിൽ 250 എണ്ണം പരിഹരിച്ചു. താമസസൗകര്യം, കൗൺസലിംഗ്, പൊലീസ് സേവനം, നിയമ, വൈദ്യസഹായം എന്നിവ ഉൾപ്പെടെ അഞ്ച് സേവനങ്ങളാണ് അതിജീവിതകൾക്ക് സൗജന്യമായി സെന്ററിൽ നൽകിവരുന്നത്. അതിക്രമം നേരിട്ടവർക്ക് അഞ്ച് ദിവസം വരെ ഇവിടെ താമസിക്കാം. കൂടുതൽ ദിവസം തങ്ങാനുള്ള സൗകര്യം ഡൊമസ്റ്റിക് ഷെൽട്ടർ ഹോമിലുണ്ട്. സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SAKHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.