കൊച്ചി: ബിനാലെയിലെ ക്ഷണിക്കപ്പെട്ട കലാപ്രദർശനത്തിൽ വിഖ്യാത ദക്ഷിണാഫ്രിക്കൻ കലാകാരൻ വില്യം കെൻട്രിഡ്ജ് ഒരുക്കിയ (ഇൻസ്റ്റലേഷൻ) അധിനിവേശ രാജ്യങ്ങളിലെ ജീവിതത്തോടും സംസ്‌കാരത്തോടും വിമർശനാത്മക സംവാദത്തിനു ആസ്വാദകരെ സ്വാഗതം ചെയ്യുന്നു. കലാകാരൻ എന്ന നിലയ്ക്ക് തനിക്ക് തന്റേതായ കാഴ്ചപ്പാടും നിലപാടുമുണ്ട്. അവയോട് ആസ്വാദകർക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ സംവാദത്തിന് ഇടമുണ്ടെന്ന് വ്യക്തമാക്കുന്ന കെൻട്രിഡ്ജിന്റെ 'ഓ ടു ബിലീവ് ഇൻ എ ബെറ്റർ വേൾഡ്' എന്ന ഇൻസ്റ്റലേഷൻ മട്ടാഞ്ചേരി ടി.കെ.എം വെയർഹൗസിലാണ് പ്രദർശിപ്പിക്കുന്നത്.
പാശ്ചാത്യരാജ്യങ്ങളിൽ കലാ, സാഹിത്യ പ്രവർത്തകർക്ക് നേരിടേണ്ടിവന്ന ഞെരുക്കങ്ങളും അരികുവത്കരണവും അടിച്ചമർത്തലും മറ്റിടങ്ങളിലും പ്രസക്തമാണെന്ന് ആനിമേറ്റർ, ചലച്ചിത്ര സംവിധായകൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായ കെൻട്രിഡ്ജ് പറഞ്ഞു.
സർഗാത്മക നിർമ്മിതിയുടെ കലാപരീക്ഷണങ്ങളിൽ തത്പരനായ ഇദ്ദേഹം പാവകളി, കൊളാഷ്, ചിത്രകമ്പളം തുടങ്ങിയ സങ്കേതങ്ങൾ കലാവതരണത്തിന് ഉപയോഗിക്കുന്നു. പ്രിൻസസ് ഒഫ് ഓസ്ട്രിയാസ് പുരസ്‌കാരം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ബഹുമതികൾ ഈ 67കാരനെ തേടിയെത്തിയിട്ടുണ്ട്. ഫോർട്ടുകൊച്ചി കൊച്ചിൻ ക്ലബ്ബിൽ വില്യം കെൻട്രിഡ്ജിന്റെ 'ഉർസൊണേറ്റ്' മൾട്ടിമീഡിയ അവതരണവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |