തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ ത്വക് രോഗ വിഭാഗത്തിൽ എസ്തറ്റിക് ഡെർമറ്റോളജി സ്യൂട്ട് പ്രവർത്തനം തുടങ്ങി. അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ ഏകോപിപ്പിച്ചാണ് സമഗ്രമായി സ്യൂട്ട് സജ്ജമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയിൽ ഏറെ പണച്ചെലവുള്ള ആത്യാധുനിക ത്വക് രോഗ ചികിത്സ നാട്ടിലെ സാധാരണക്കാർക്കുകൂടി ലഭ്യമാക്കാൻ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി.
കാഷ്വൽറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് സ്യൂട്ട് തയ്യാറാക്കിയിട്ടുള്ളത്. ചികിത്സാ മുറികളിൽ ആധുനിക രീതിയിലുള്ള പ്രകാശ, സ്റ്റോറേജ് സംവിധാനങ്ങളുണ്ട്. ശരീരത്തിലുണ്ടാകുന്ന നിറഭേദങ്ങൾ, മുറിപ്പാടുകൾ, കലകൾ, മറുകുകൾ തുടങ്ങിയവയ്ക്ക് ലേസർ, കെമിക്കൽ പീലിംഗ്, മൈക്രോ ഡെർമാബ്രേഷൻ തുടങ്ങിയവ ഉപയോഗിച്ചാണ് ചികിത്സിക്കുക. ഇത്തരം ചികിത്സകൾ പല ഗവ. മെഡിക്കൽ കോളേജുകളിലും ലഭ്യമാണെങ്കിലും ഇവയെ ഏകോപിപ്പിച്ച് സമഗ്രമായ എസ്തറ്റിക് ഡെർമറ്റോളജി സ്യൂട്ട് തയ്യാറാക്കുന്നത് സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ഇതാദ്യമായാണ്.
സ്യൂട്ടിലെ സൗകര്യം ഇങ്ങനെ
•വിസ്തീർണ്ണം 925.36 ചതുരശ്ര അടി
•ചെലവ് 25 ലക്ഷം
•സ്വീകരണമുറി
•പരിശോധനാമുറി
•3 ചികിത്സാമുറി
•ഡ്രെസിംഗ് റൂം
•ടോയ്‌ലെറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |