തൃക്കാക്കര: സ്കൂൾ ബസ് എപ്പോഴെത്തുമെന്ന് രക്ഷിതാക്കൾക്ക് മൊബൈൽ ആപ്പിൽ അറിയാൻ സൗകര്യമൊരുങ്ങുന്നു. സ്കൂൾ വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാൻ കഴിയുന്ന ‘വിദ്യാവാഹൻ’ ആപ്പ് പ്രവർത്തനസജ്ജമായി. സ്കൂൾ വാഹനങ്ങളെ ജി.പി.എസുമായി ബന്ധിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ സുരക്ഷാ മിത്ര സോഫ്റ്റ് വെയറിൽ നിന്നുള്ള വിവരങ്ങളാണ് മൊബൈൽ ആപ്പിൽ ലഭിക്കുക.
നിലവിൽ അംഗീകൃത സ്കൂളുകളുടെ വാഹനങ്ങൾക്ക് വെഹിക്കിൾ ലൊക്കേഷൻ ഡിവൈസ് (ജി.പി .എസ്.) നിർബന്ധമാണ്. വാഹനത്തിന്റെ സഞ്ചാരപഥം, വേഗം എന്നിവയെല്ലാം ഓൺലൈനിൽ അറിയാനാകും. വാഹനം അപകടത്തിൽപ്പെട്ടാൽ വിവരം ഉടൻ കൺട്രോൾ റൂമിലും എത്തും.
'സുരക്ഷാമിത്ര' സംവിധാനം രണ്ടുവർഷത്തിലേറെയായി സജ്ജമാണെങ്കിലും മൊബൈൽ ആപ്പ് ഇല്ലാത്തതിനാൽ ഇതിന്റെ പ്രയോജനം രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും ലഭിച്ചിരുന്നില്ല. "സുരക്ഷാമിത്ര'യിൽ നിന്നുള്ള ഡേറ്റ ആപ്പിലേക്ക് സ്വീകരിക്കുന്നതിലെ തടസമായിരുന്നു കാരണം.
ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.
രക്ഷിതാവിന്റെ മൊബൈൽ നമ്പറിലാണ് രജിസ്റ്റർചെയ്യേണ്ടത്. ഈ നമ്പറായിരിക്കണം സ്കൂളിലും നൽകേണ്ടത്.
ഓരോ സ്കൂൾ വാഹനങ്ങൾക്കും പ്രത്യേക യൂസർനെയിമും ലോഗിനും നൽകിയിട്ടുണ്ട്. ഇതുപയോഗിച്ച് ബസിന്റെ റൂട്ട് മാപ്പും യാത്രചെയ്യുന്ന കുട്ടികളുടെ വിവരങ്ങളും (രക്ഷിതാക്കളുടെ മൊബൈൽ നമ്പറും) ഉൾ ക്കൊള്ളിക്കണം.
ബസ് യാത്ര തുടങ്ങുന്നതു മുതൽ രക്ഷിതാക്കൾക്ക് യാത്ര നിരീക്ഷിക്കാനാകും.
അമിതവേഗമെടുത്താൽ രക്ഷിതാവിന് മുന്നറിയിപ്പ് ലഭിക്കും.
കുട്ടികൾ വെവ്വേറെ സ്കൂളുകളിലാണെങ്കിലും ഒറ്റ ആപ്പിൽ നിരീക്ഷിക്കാം.
24,530 സ്കൂൾ ബസുകൾ സുരക്ഷാമി ത്രയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |