പാലക്കാട്: ജില്ലയിൽ ഒന്നാംവിളയിൽ 11,22,64,670 കിലോ നെല്ല് സംഭരിച്ചതായും 99.9 ശതമാനം സംഭരണം പൂർത്തിയായതായും പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. 53,938 കർഷകർ രജിസ്റ്റർ ചെയ്തതിൽ 45,540 പേരാണ് നെല്ല് സപ്ലൈകോയ്ക്ക് നൽകിയത്.
താലൂക്ക് അടിസ്ഥാനത്തിൽ ആലത്തൂർ- 39,6,41,199 കിലോ, ചിറ്റൂർ- 4,64,93,953, ഒറ്റപ്പാലം- 6,49,876, പാലക്കാട്- 2,47,41,940, പട്ടാമ്പി- 7,37,705 കിലോ എന്നിങ്ങനെയാണ് സംഭരണം. ഡിസംബർ 15 മുതൽ രണ്ടാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.
226.9 കോടി വിതരണം ചെയ്തു
ഒന്നാംവിള സംഭരണ വിലയായി ഇതുവരെ 30,641 കർഷകർക്ക് 226,90,91,991 രൂപ വിതരണം ചെയ്തു. പേയ്‌മെന്റ് ഓർഡർ ഡിസംബർ ഒമ്പത് വരെ ലഭിച്ച കർഷകർക്കാണ് തുക നൽകിയത്. ഇനി 14,899 പേർക്ക് കൂടി നൽകാനുണ്ട്.
ആലത്തൂരിൽ 19,711ൽ 11,666 പേർക്ക് തുക നൽകി. ചിറ്റൂരിൽ 15,238ൽ 12,438 പേർക്കും ഒറ്റപ്പാലത്ത് 446ൽ 150 പേർക്കും പാലക്കാട് 9955ൽ 6260 പേർക്കും പട്ടാമ്പിയിൽ 190ൽ 127 പേർക്കുമാണ് തുക നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |