തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നാല് കിലോഗ്രാം കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ. ഒഡീഷയിൽ നിന്നും കടത്തിക്കൊണ്ടു വന്ന കഞ്ചാവുമായി കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി നിഷാദിനെയാണ് (34) തൃശൂർ എക്‌സൈസ് റേഞ്ച് പാർട്ടിയും ആർ.പി.എഫും എക്‌സൈസ് ഇന്റലിജൻസ് പാർട്ടിയും ചേർന്ന് പിടികൂടിയത്.
ആന്ധ്രയിൽ കഞ്ചാവ് ലഭ്യത കുറഞ്ഞതിനാൽ ഒഡീഷയിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവ് വരുന്നത്. തൃശൂരിൽ കഞ്ചാവിന്റെ ലഭ്യത കുറവ് മനസിലാക്കിയ പ്രതികൾ കഞ്ചാവ് കൂടിയ വിലയ്ക്ക് വിൽക്കാനാണ് തൃശൂരിലിറങ്ങിയത്.
ആവശ്യക്കാരെ തേടി വിളിയെത്തിയ വിവരം അറിഞ്ഞ എക്‌സൈസും ആർ.പി.എഫും ചേർന്ന് ട്രെയിനിൽ നിന്നും ഇറങ്ങി ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ നടന്നു വരികയായിരുന്ന പ്രതിയെ തന്ത്രപൂർവം കുടുക്കുകയായിരുന്നു. കേസെടുത്ത സംഘത്തിൽ തൃശൂർ റേഞ്ച് ഇൻസ്‌പെക്ടർ അബ്ദുൾ അഷ്‌റഫ്, അസി. ഇൻസ്പെക്ടർ ഹരീഷ് സി.യു. , ആർ.പി.എഫ് ഇൻസ്‌പെക്ടർ അജയ് കുമാർ, എ.എസ്.ഐ സിജോ സേവ്യർ , ജോസ്, പ്രിവന്റീവ് ഓഫീസർമാരായ സുരേന്ദ്രൻ, സുനിൽ കുമാർ, ശിവൻ, അരുണ, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |