തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വിമുഖത വ്യക്തമാക്കി കൂടുതൽ എം.പിമാർ രംഗത്തെത്തിയതോടെ മുന്നറിയിപ്പുമായി കെ,പി.സി,സി. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പാർട്ടിയാണെന്നും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് വച്ച് പൊറുപ്പിക്കില്ലെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രമാകണം ഇനി ചർച്ചയെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രമാകണം മുഖ്യഅജണ്ടയെന്ന് മുതിർന്ന നേതാവ് എ,കെ,ആന്റണിയും പ്രതികരിച്ചു. എം.പിമാർക്ക് മടുത്തെങ്കിൽ മാറി നിൽക്കാമെന്ന് യു,ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ചില എം.പിമാർ പരസ്യമായി താത്പര്യം പ്രകടിപ്പിച്ചതോടെയാണ് കെ .പി.സി.സിയുടെ മുന്നറിയിപ്പ്. സിറ്റിംഗ് എം.പിമാരിൽ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്ന് തരൂർ തുറന്നു പറഞ്ഞു കഴിഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാലും സർക്കാർ രൂപീകരിക്കാനാവില്ല എന്നതും നിയമസഭയിൽ മത്സരിച്ച് സർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞെക്കുമെന്ന പ്രതീക്ഷയുമാണ് എം.പിമാരുടെ പുതിയ മോഹത്തിന് പിന്നിൽ എന്നാണ് പുറത്തുവരുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |