SignIn
Kerala Kaumudi Online
Monday, 01 September 2025 2.38 PM IST

ജില്ലയിക്ക് അഭിമാനമായി മൂന്നു പേർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

Increase Font Size Decrease Font Size Print Page
1

തൃശൂർ: റിപ്പബ്‌ളിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി നൽകുന്ന പൊലീസ് മെഡലിന് ജില്ലയിൽ നിന്ന് മൂന്നു പേർ. വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് തൃശൂർ റേഞ്ച് എസ്.പി ആമോസ് മാമ്മന് ലഭിച്ചു. സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ കേരള പൊലീസ് അക്കാഡമിയിലെ എസ്.ഐ: പി.ആർ. രാജേന്ദ്രനും സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ അപർണ ലവകുമാറിനും ലഭിച്ചു.

കോട്ടയം സ്വദേശിയാണ് ആമോസ് മാമ്മൻ. എതാനും മാസങ്ങളായി തൃശൂർ റേഞ്ച് സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പിയായി സേവനം അനുഷ്ഠിക്കുന്നു. കളമശ്ശേരി ട്രാഫിക് എസ്.ഐയായാണ് ഒദ്യോഗിക ജീവിതം അരംഭിച്ചത്. കോഴിക്കോട് സിറ്റിയിൽ ഡെപ്യുട്ടി കമ്മിഷണറായിരുന്നു.


രാജേന്ദ്രന് ഇരട്ടി മധുരം

സ്തുത്യഹർഹ സേവനത്തിനുള്ള രാഷട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ച പി.ആർ. രാജേന്ദ്രന് ഇരട്ടി മധുരം. രണ്ടാഴ്ച മുമ്പ് പരിശീലന മികവിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ രജേന്ദ്രന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കൂടി തേടിയെത്തിയത്. 2020 മുതൽ പൊലീസ് അക്കാഡമിയിൽ പരിശീലനാർത്ഥികൾക്ക് ക്ലാസെടുക്കുന്ന അദ്ദേഹത്തിന് 2013ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. 1993 സിവിൽ പൊലീസ് ഓഫീസറായി സർവീസിൽ കയറിയ രജേന്ദ്രൻ ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തു. പൊലീസ് അക്കാഡമിയിൽ എ.എസ്.ഐയായി ജോലി ചെയുന്ന ബേബിയാണ് ഭാര്യ. ആവന്തിക വൈദേഹി, അനന്തിക മൈഥിലി എന്നീ രണ്ടു മക്കളാണ്. തെക്കുംകര പഞ്ചായത്ത് കരുമത്ര സ്വദേശിയാണ്.


ജനശ്രദ്ധയാകർഷിച്ച പ്രവർത്തനത്തിനുള്ള അംഗീകാരം

വ്യത്യസ്തമായ സാമൂഹിക പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച സർവീസിന് ഉടമയാണ് അപർണ ലവകുമാർ. ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വിട്ടുകിട്ടാൻ ചികിത്സാത്തുക അടയ്ക്കാൻ കഴിയാതെ വിഷമിച്ചുനിന്ന കുടുംബാംഗങ്ങൾക്ക് തന്റെ സ്വർണവള ഊരിക്കൊടുത്ത് സാമ്പത്തിക സഹായം ചെയ്ത സംഭവം നടന്നത് 2008 ലായിരുന്നു. 2016, 2019 വർഷങ്ങളിൽ കാൻസർ രോഗികൾക്ക് സ്വന്തം മുടി ദാനം ചെയ്തതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. തൃശൂർ സിറ്റി പൊലീസിന് ഇത്തവണത്തെ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടി അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അപർണ ലവകുമാർ.
ആമ്പല്ലൂർ സ്വദേശിയായ അപർണ ലവകുമാർ 2002ൽ പൊലീസ് കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചു. തൃശൂർ സിറ്റി പൊലീസ് സോഷ്യൽമീഡിയ വിഭാഗത്തിലൂടെ നിരവധി ബോധവത്കരണ വീഡിയോകളും അപർണ ലവകുമാർ അവതരിപ്പിച്ചിട്ടുണ്ട്. ആമ്പല്ലൂരിലെ വെണ്ടോരിലാണ് താമസം. രണ്ട് പെൺമക്കൾ. ഭർത്താവ് വിദേശത്ത് ജോലിചെയ്യുന്നു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.