SignIn
Kerala Kaumudi Online
Monday, 07 July 2025 12.50 AM IST

വിഗ്രഹം ആരോ ക്ഷേത്രത്തിന് ചുറ്റുവട്ടത്തുള്ള ജലാശയത്തിൽ തള്ളി, മൂന്ന് മാസത്തിനുള്ളിൽ കണ്ടെടുക്കാനാകും; ആ പ്രവചനം സത്യമായി

Increase Font Size Decrease Font Size Print Page
vigraham

പാലാ: ദേവപ്രശ്‌ന പ്രവചനം ഫലിച്ചു; വെള്ളിലാപ്പിള്ളി പുത്തൻകാവ് ഭഗവതിക്ഷേത്രത്തിലെ ആയിരത്താണ്ടുകൾ പഴക്കമുള്ള ഭഗവതിയുടെ വിഗ്രഹം ക്ഷേത്രത്തിലെ മണിക്കിണറിൽ നിന്ന് കണ്ടെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള രാമപുരം, വെള്ളിലാപ്പിള്ളി പുത്തൻകാവ് ഭഗവതിക്ഷേത്രം നൂറ്റാണ്ടുകളായി നശിച്ച് കിടക്കുകയായിരുന്നു. കഴിഞ്ഞ നവംബർ 13ന് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ ഇവിടെ മൂന്ന് ദിവസം നീണ്ടുനിന്ന അഷ്ടമംഗല ദേവപ്രശ്‌നം നടത്തി.

പ്രമുഖ ജ്യോതിഷ പണ്ഡിതൻ കോഴിക്കോട് വിജയരാഘവ പണിക്കരായിരുന്നു പ്രധാന ജ്യോതിഷൻ. രാശിപ്രകാരം ക്ഷേത്രത്തിന് 3000 വർഷത്തിനുമേൽ പഴക്കമുണ്ടെന്നും ദേവപ്രശ്‌നവിധിയിൽ തെളിഞ്ഞു. രാജാവിന്റെ കാലശേഷം ക്ഷേത്രം നാശോൻമുഖമാകുകയും ആരോ അന്നത്തെ വിഗ്രഹമെടുത്ത് ക്ഷേത്രത്തിന് ചുറ്റുവട്ടത്തുള്ള ജലാശയത്തിൽ തള്ളിയെന്നുമായിരുന്നു പ്രശ്‌നചിന്തയിൽ തെളിഞ്ഞത്.

മൂന്ന് മാസത്തിനുള്ളിൽ ഈ വിഗ്രഹം കണ്ടെടുക്കാനാകുമെന്നും ദൈവജ്ഞൻ പറഞ്ഞു. പിന്നീട് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാർ, സെക്രട്ടറി ബിജു പറോട്ടിയേൽ എന്നിവരുടെ നേതൃത്വത്തിൽ ഭക്തർ ക്ഷേത്രവളപ്പിൽ പരിശോധിച്ചപ്പോഴാണ് ശോച്യാവസ്ഥയിലുള്ള മണിക്കിണർ കണ്ടെത്തിയത്.

ഏഴാച്ചേരി സ്വദേശിയായ തൊഴിലാളി സുബ്രഹ്മണ്യനും സുഹൃത്തുക്കളും കിണർ വറ്റിച്ചതോടെ ചേറിൽ പുതഞ്ഞുകിടന്ന വിഗ്രഹം കണ്ടെത്തി. കരിങ്കൽ പീഠത്തിൽ ഉറപ്പിച്ചിരുന്ന വിഗ്രഹം പക്ഷേ മൂന്ന് കഷണമായി മുറിഞ്ഞ് പോയിരുന്നു. വിഗ്രഹം തിരികെ കിട്ടിയതറിഞ്ഞ് നിരവധി ഭക്തരുമെത്തി.

വെള്ളിലാപ്പിള്ളി പിഷാരുകോവിൽ ശ്രീകാർത്യായനി ദേവീക്ഷേത്രം മേൽശാന്തി ഉഴവൂർ മാടമന ഇല്ലം സുരേഷ് നമ്പൂതിരി സ്ഥലത്തെത്തി നിലവിളക്ക് തെളിച്ച് നാമമന്ത്ര ജപങ്ങളാരംഭിക്കുകയും ചെയ്തു.
ദേവസ്വം ബോർഡ് അധികാരികൾ, തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പള്ളിൽ മാധവൻ നമ്പൂതിരി എന്നിവരുമായി ആലോചിച്ച് ക്ഷേത്രനിർമ്മാണത്തിന്റെ നടപടികൾ ആരംഭിക്കുമെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.

TAGS: VIGRAHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.