ടെൽ അവീവ് : കിഴക്കൻ ജെറുസലേമിലെ സിനഗോഗിൽ ( ജൂത ആരാധനാലയം ) ഉണ്ടായ വെടിവയ്പിൽ ഏഴ് മരണം. പത്ത് പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഇന്നലെ ഇന്ത്യൻ സമയം രാത്രി 11.45ഓടെ നെവെ യാകോവ് മേഖലയിലായിരുന്നു സംഭവം. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ഇയാൾ കിഴക്കൻ ജെറുസലേം സ്വദേശിയാണ്. സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തെ യു.എസ് അപലപിച്ചു.
വ്യാഴാഴ്ച വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തിയ റെയ്ഡിനിടെയുണ്ടായ വെടിവയ്പിൽ രണ്ട് സാധാരണക്കാർ അടക്കം 9 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. അക്രമികളെ പിടികൂടാനുള്ള ശ്രമത്തിനിടെ മൂന്നുപേർ സൈന്യത്തിന് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് അവകാശപ്പെട്ടു. കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു ഇവർ. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന നിരവധി സ്ഫോടക വസ്തുക്കളും നിർവീര്യമാക്കി, ഇസ്രായേലിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതിയായിരുന്നു ഇവർക്കെന്ന് ഇസ്രായേൽ ആരോപിച്ചു. അതേസമയം ജെനിനിലെ അഭയാർത്ഥി ക്യാമ്പിന് നേരെയാമ് ഇസ്രായേൽ വെടിയുതിർത്തതെന്ന് പാലസ്തീൻ ആരോഗ്യമന്ത്രി മൈ എൽ കൈല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |