SignIn
Kerala Kaumudi Online
Friday, 26 April 2024 3.36 PM IST

ഭൂകമ്പത്തിൽ സിറിയയിലെ ജയിൽ തകർന്നു; രക്ഷപ്പെട്ടത് 20 കൊടും ഐസിസ് ഭീകരർ

terrorists

അസാസ്: കഴിഞ്ഞ ദിവസം സിറിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തെ തുടർന്ന് ജയിൽ തകർന്നു. ഇതോടെ ജയിലിൽ കഴിഞ്ഞിരുന്ന ഐസിസിലെ 20 കൊടും ഭീകരർ രക്ഷപ്പെട്ടതായി റിപ്പോർട്ട്. തുർക്കി അതിർത്തിക്കടുത്തുള്ള രാജോ പട്ടണത്തിലെ ജയിലിൽ 2000 തടവുകാരാണ് ഉണ്ടായിരുന്നത്. അതിൽ 1300പേർ ഐസിസ് ഭീകരരായിരുന്നു. കുർദിഷ് സേനയിലുള്ളവരും ജയിലിലുണ്ടായിരുന്നു.

'ഭൂകമ്പം രാജോയെ പൂർണമായും ബാധിച്ചു. ഭൂരിഭാഗം കെട്ടിടങ്ങളും നിലംപതിച്ചു. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് ഭീകരർ രക്ഷപ്പെട്ടത്. ഏതാണ് 20 തടവുകാർ രക്ഷപ്പെട്ടിട്ടുണ്ട്. ഇവർ ഐസിസ് ഭീകരരാണ്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, പ്രദേശത്ത് നിരവധി തുടർചലനങ്ങൾ സംഭവിക്കുന്നതിനും കാരണമായി. ഇതോടെ ജയിലിന്റെ ഭിത്തിയിലും വാതിലിലും വിള്ളലുണ്ടാവുകയായിരുന്നു.'- ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, തെക്ക് -കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും കൊടിയ നാശം വിതച്ച് മണിക്കൂറുകളുടെ ഇടവേളയിലുണ്ടായ മൂന്ന് ഭൂകമ്പത്തിൽ 3800 ലേറെ മനുഷ്യജീവനുകൾ പൊലിഞ്ഞു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. തുർക്കിയിലും സിറിയയിലുമായി 15000 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, TERRORISTS, SYRIA, 20 ISIS, ESCAPE, AFTER EARTHQUAKE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.