തൃശൂർ : ഇറ്റ്‌ഫോക്ക് മൂന്നാംദിനം രംഗം കൈയടക്കി മായാബസാറും ഹീറോ ബ്യൂട്ടിയും. പുതിയ ചിന്തകൾ ഉണർത്തിയ പരീക്ഷണ നാടകം ബ്ലാക്ക് ഹോളിനെയും നിറഞ്ഞ സദസാണ് വരവേറ്റത്. മുഖം മിനുക്കിയ കൂത്തമ്പലമായ ഫാവോസ് തിയേറ്ററിൽ കെ.ആർ രമേഷ് സംവിധാനം ചെയ്ത ആർട്ടിക്കും കാണികൾക്ക് മുന്നിലെത്തി. ജ്യോതി ഡോഗ്രയുടെ നാടകങ്ങളുടെ തുടർച്ചയായി ബ്ലാക്ക് ബോക്‌സിൽ അവതരിപ്പിച്ച ബ്ലാക്ക്‌ഹോളിനെ കാണാം. മരണത്തെക്കാക്കുന്ന സ്ത്രീയുടെ ആഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് നാടകപുരോഗതി. മരണച്ചിന്തകളിൽ നിന്ന് വ്യതിചലിപ്പിക്കാനായി കുടുംബാംഗങ്ങളുമായി തമോഗർത്തങ്ങളെക്കുറിച്ചുള്ള സംസാരമാണ് ഇതിവൃത്തം. അസ്തിത്വ ദാർശനിക പ്രശ്‌നങ്ങളും തമോഗർത്ത പ്രശ്‌നങ്ങളും രോഗാതുരതയുടെ ഭാഗമാക്കുന്നു നാടകം. ചിത്രകാരി ട്രേസി എമിന്റെ രോഗാതുര ചിത്രങ്ങളെ ഈ നാടകം ഓർമപ്പെടുത്തുന്നു. 137 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള സുരഭി തിയേറ്റർ കമ്പനിയുടെ (സുരഭി നാടക സംസ്ത) പ്രശസ്തമായ നാടകം മായാബസാറാണ് കെ.ടി മുഹമ്മദ് തീയേറ്ററിലെത്തിയത്. തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ വേരുകളുള്ള സുരഭി കമ്പനിയുടെ മായാബസാർ നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 1957ൽ തെലുങ്കിൽ പുറത്തിറങ്ങിയ മായാബസാർ സിനിമ. മഹാഭാരതത്തിലെ കഥയിൽ നിന്ന് വ്യത്യസ്തമായി മഹാരാഷ്ട്രയിലെ മറാത്തി നാടോടിക്കഥകളിൽ നിന്നുള്ള ഒരു കഥ ഉൾക്കൊണ്ടാണ് നാടകം അവതരിപ്പിക്കുന്നത്. ബലരാമന്റെ മകൾ ശശിരേഖയും അഭിമന്യുവും തമ്മിലുള്ള പ്രണയകഥയാണ് പ്രമേയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |