ന്യൂഡൽഹി:കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ ഷാനേലും അർജ്ജുൻ ബല്ലയും കഴിഞ്ഞ ദിവസം വിവാഹിതയായി. രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ കിംസർ കോട്ടയിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. 500 വർഷം പഴക്കമുള്ള ഈ കോട്ട ഇപ്പോൾ ബി.ജെ.പി നേതാവ് ഗജേന്ദ്ര സിംഗിന്റെ ഉടമസ്ഥതയിലുള്ള ഹെറിറ്റേജ് ഹോട്ടലാണ്. ഫെബ്രുവരി ഏഴിനാണ് വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. ഹൽദിയും മെഹന്ദിയും ബുധനാഴ്ച്ച നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 50 ഓളം ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്.
കഴിഞ്ഞ വർഷം 2021 ൽ ഇതേ സ്ഥലത്ത് വെച്ചായിരുന്നു വിവാഹ നിശ്ചയം. പ്രവാസിയായ അർജ്ജുൻ എം.ബി.എ ബിരുദധാരിയാണ്. ഷാനല്ല ഇറാനി അഭിഭാഷകയാണ്. മുംബൈ ലാ കോളേജിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം വാഷിങ്ങ്ടണിലെ ലോ സെന്ററിൽ നിന്നും എൽ എൽ.എം ബിരുദം നേടി. സ്മൃതി ഇറാനിയുടെ ഭർത്താവ് സുബിൻ ഇറാനിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഷാനല്ല. സ്മൃതിക്കും സുബിനും രണ്ട് കുട്ടികളുണ്ട്. മകൻ സോഹറും മകൾ സോയിഷും. മൂന്ന് പേരും വളരെ അടുപ്പത്തിലാണ്. 2021 ഡിസംബറിൽ അർജ്ജുനെ അവരുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് സ്മൃതി ഇറാനി ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിലൂടെ മകളുടെ വിവാഹ കാര്യം പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |