SignIn
Kerala Kaumudi Online
Tuesday, 30 April 2024 6.40 PM IST

ലഹരിമാഫിയ സജീവം, ലക്ഷ്യം കുട്ടികൾ

ttttttttttttt
മുഹമ്മദ് ഷഫീർ

@ മയക്കുമരുന്ന കച്ചവടക്കാരൻ അറസ്റ്റിൽ

കോഴിക്കോട് : വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ സജീവം. പൊലീസും എക്സൈസും നടപടികൾ കർശനമാക്കുമ്പോഴും പുത്തൻ മാർഗങ്ങളിലുടെ വിദ്യാർത്ഥികളെ വലയിലാക്കാൻ ശ്രമക്കുകയാണ് ലഹരി മാഫിയ. ഫറൂഖ് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽക്കാൻ കൊണ്ടുവന്ന 5 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടിൽ മുഹമ്മദ് ഷഫീർ (27) ഇന്നലെ പൊലീസ് പിടിയിലായി. കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്‌പെക്ടർ അനൂപ് എസിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. സമീപ കാലത്ത് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസുകളിൽ ഉൾപെടുന്നവർ അധികവും വിദ്യാർത്ഥികളാണെന്നും യുവതലമുറയെ ആണ് ലഹരി മാഫിയ ലക്ഷ്യം വെക്കുന്നതെന്നും നാർകോട്ടിക് സെൽ അസി. കമ്മീഷണർ പ്രകാശൻ പി.പടന്നയിൽ പറഞ്ഞു. സ്‌കൂൾ, കോളേജ് എന്നിവ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി ഉപയോഗം നടക്കുന്നുണ്ട്. കൗതുകത്തിന് തുടങ്ങി പിന്നീട് ഉപയോഗിക്കാൻ പണത്തിനായി ലഹരി കച്ചവടത്തിലേക്കും മറ്റ് കുറ്റകൃത്യങ്ങളിലേക്കും യുവ തലമുറ ചെന്നെത്തുന്നു. രക്ഷിതാക്കളുടെ കൃത്യമായ നിരീക്ഷണതിലുടെയും ബോധവത്കരണങ്ങളിലൂടെയും മാത്രമേ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം ഇല്ലാത്താക്കാൻ കഴിയും. ഇത്തരം കേസുകളിൽ ലഹരി വിൽപ്പന നടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഫറൂഖ് കോളേജിന് സമീപം കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന്
ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർകോട്ടിക് സ്‌കോഡ് നടത്തിയ അന്വേഷത്തിലാണ് കോളേജിന് സമീപം പ്രവർത്തിക്കുന്ന സ്‌പോട് കഫേ യുടെ മറവിൽ ഷഫീർ എന്നയാൾ വൻതോതിൽ ലഹരി മരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന് വിവരം ലഭിക്കുകയും പൊലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹിമാൻ സീനിയർ സി.പി.ഒ കെ അഖിലേഷ്, അനീഷ് മൂസാൻവീട് സി.പി.ഒ അർജുൻ അജിത്,
പന്തീരാങ്കാവ് സ്റ്റേഷനിലെ സി.പി.ഒ രഞ്ജിത് എം, ഫാറൂഖ് സ്റ്റേഷനിലെ എസ്.ഐ. ബാവ രഞ്ജിത് ടി.പി, ഡ്രൈവർ സി.പി.ഒ സന്തോഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.