SignIn
Kerala Kaumudi Online
Friday, 19 April 2024 11.33 PM IST

മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ്: അനിലിനും രഹ്നയ്ക്കും വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

k

കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ ദത്ത് വിവാദത്തിന്റെ ഭാഗമായ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. വ്യാജരേഖ ചമച്ചതിൽ പ്രതിയായ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ് അനിൽകുമാറിന് പങ്കുണ്ടെന്നും വിവരം യഥാസമയം അധികൃതരെ അറിയിക്കാത്തതിൽ കളമശേരി നഗരസഭാ കിയോസ്കിലെ ജീവനക്കാരി രഹ്നയും കുറ്റക്കാരിയാണെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണത്തിനും ശുപാർശയുണ്ടെന്ന് അറിയുന്നു.

തൃശൂർ ഗവ. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ വി.വി . ഉണ്ണികൃഷ്ണൻ ചെയർമാനും അഡീ. പ്രൊഫസർ ഡോ. സി.രവീന്ദ്രൻ, അക്കൗണ്ട്സ് ഓഫീസർ ടി.ടി.ബെന്നി എന്നിവർ അംഗങ്ങളുമായ സമിതിയാണ്ക അന്വേഷണം നടത്തിയത്.

ജനന സർട്ടിഫിക്കറ്റിന് വേണ്ടി നഗരസഭയ്ക്ക് സമർപ്പിച്ച രേഖകളിലെ ഡോക്ടറുടെയും മറ്റും വ്യാജമാണെന്നും ബന്ധപ്പെട്ടവരുടെ മൊഴി ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിനും ഉന്നത ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.