SignIn
Kerala Kaumudi Online
Saturday, 27 April 2024 5.29 AM IST

ജനകീയ ക്ഷീര കർഷക അദാലത്ത് ; തീർപ്പാക്കിയത് 165 എണ്ണം

adala

തൃശൂർ : സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ ക്ഷീര കർഷക അദാലത്തിൽ 165 പരാതികളിൽ പരിഹാരമായി. 14 ജില്ലകളിൽ നിന്ന് 281 പരാതികളാണ് ലഭിച്ചത്. മന്ത്രി ജെ.ചിഞ്ചു റാണിയുടെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. നിലവിൽ ഫയലുകൾ വേഗത്തിൽ തീർപ്പാക്കാനുള്ള ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം എന്ന നിലയിലാണ് അദാലത്ത് നടത്തിയത്. അവശേഷിക്കുന്ന പരാതികൾ ഡയറക്ടറേറ്റ് തലത്തിലും സർക്കാർ തലത്തിലും പരിഹാരം കാണാനായി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

തീരുമാനങ്ങൾ ഇവ

ഫാം തുടങ്ങാനും, നടത്തിക്കൊണ്ടു പോകാനും നിലവിലുള്ള കാലഹരണപ്പെട്ട നിയമവ്യവസ്ഥകൾ സംരംഭക സൗഹൃദമാക്കാൻ നടപടി
തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, പൊല്യുഷൻ കൺട്രോൾ ബോർഡ് എന്നീ സ്ഥാപനങ്ങളുടെ അനുമതിക്കായി കർഷകർ എല്ലാ ഓഫീസുകളിലും കയറിയിറങ്ങാതെ ഏകജാലക സംവിധാനം വഴി ഫാം ലൈസൻസ് ലഭ്യമാക്കും
ആപ്‌കോസ്, നോൺ ആപ്‌കോസ് സംഘങ്ങളുടെ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ റവന്യൂ രേഖകൾ സംബന്ധിച്ചുള്ള തർക്കങ്ങളും ,പട്ടയ പരാതികളും അടിയന്തരമായി പരിഹരിക്കും.
മൃഗങ്ങൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾ കൃത്യമായി കണ്ടുപിടിക്കാൻ താലൂക്ക് തലത്തിൽ ലാബ്.
ഫാമിംഗ് രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉതകുന്ന സാങ്കേതികവിദ്യയുടെ ഉപയോഗം, പുതിയ ഗവേഷണ മാർഗങ്ങൾ എന്നിവ ഒരുക്കാൻ വെറ്ററിനറി, ഡയറി സർവകലാശാലയുടെ സേവനം ഉപയോഗപ്പെടുത്തും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MILK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.