SignIn
Kerala Kaumudi Online
Friday, 23 January 2026 9.03 AM IST

വർഷങ്ങളായി രാവിലെ ചെയ‌്തുകൊണ്ടിരുന്ന ശീലം കോട്ടയംകാർ ഉപേക്ഷിക്കാൻ ഒരുങ്ങുന്നു, പ്രതിഷേധം വെട്ടിക്കളഞ്ഞുകൊണ്ട്

Increase Font Size Decrease Font Size Print Page
kottayam-city

കോട്ടയം: അതിരാവിലെ, ഒരു ഗ്ലാസ് കട്ടൻ കാപ്പിയും ദിനപത്രവും കോട്ടയംകാരുടെ ശീലങ്ങളിലൊന്നാണ്. ഇതിൽ നിന്ന് ചായയിലേയ്‌ക്ക് മാറേണ്ട സ്ഥിതിയാണ്. പാചകവാതകം, പെട്രോൾ, പച്ചക്കറി തുടങ്ങിയവയുടെ വില വർദ്ധനവിന് പുറമേ, അടുക്കളയുടെ താളം തെറ്റിച്ച് കാപ്പിപ്പൊടിയുടെ വിലയും വർദ്ധിച്ചു. 240 രൂപയുണ്ടായിരുന്ന കാപ്പി പൊടിയുടെ വില 330 രൂപയായാണ് വർദ്ധിച്ചത്. 140 രൂപയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 170 രൂപയായി. ചില്ലറ വിൽപ്പന വിലയിൽ ഇതിലും വലിയ വ്യത്യാസമുണ്ടാകും.

കാപ്പിക്കുരുവിന് ക്ഷാമം നേരിട്ടതാണ് വില വർദ്ധിക്കാൻ ഇടയാക്കിയത്. നവംബർ മുതൽ മാർച്ച് വരെയാണ് വിളവെടുപ്പ് സീസൺ. എന്നാൽ ഇത്തവണ വിളവ് കാര്യമായില്ലായിരുന്നെന്ന് കർഷകർ പറയുന്നു. കാപ്പിപ്പൊടി വില വർദ്ധനയുടെ പ്രയോജനം പക്ഷെ കർഷകർക്കു ലഭിക്കുന്നില്ല. കാപ്പി കൃഷിയും കുറഞ്ഞ സ്ഥിതിയാണ്. മുൻപ് റബർതോട്ടങ്ങളിലും പുരയിടങ്ങളിലും കാപ്പിക്കുരു വ്യാപകമായി ഇടവിളയായി കൃഷി ചെയ്തിരുന്നെങ്കിലും ഇപ്പോൾ പലരും മരം വെട്ടിക്കളയുകയാണ്. നാടൻ കാപ്പിക്കുരു കിട്ടാനില്ല. ഉയരം കുറഞ്ഞ റോബസ്റ്റ കാപ്പികളാണ് ഇപ്പോൾ കൂടുതലായി കൃഷി ചെയ്യുന്നത്. ഇവ മഴ പെയ്യുമ്പോൾ വേഗത്തിൽ അഴുകും. നാടൻ ഇനത്തിൽപ്പെട്ട കാപ്പിക്കുരു അഴുകിയാലും പരിപ്പ് ഉപയോഗിക്കാൻ സാധിക്കും. മുൻപ് ഒരേക്കറിൽ നിന്ന് ഒരു ടൺ കാപ്പിക്കുരു ലഭിച്ചിരുന്നതിൽ നിന്നും ഒരേക്കറിൽ നിന്ന് ഇപ്പോൾ മൂന്നു മുതൽ 5 ക്വിന്റൽ മാത്രമാണ് ലഭിക്കുന്നത്.

തൊഴിലാളി ക്ഷാമം, സംഭരിക്കാൻ സംവിധാനമില്ല.

തൊഴിലാളിക്ഷാമവും സംഭരിക്കാൻ സംവിധാനമില്ലാത്തതാണ് മേഖലയിലെ പ്രതിസന്ധി. മുൻപ് കോഫി ബോർഡിന്റെ നേതൃത്വത്തിലാണ് കാപ്പിക്കുരു സംഭരിച്ചിരുന്നത്. എന്നാൽ കോഫി ബോർഡ് ഇത് നിറുത്തലാക്കി. കാപ്പിക്കുരു ഉണങ്ങിയെടുക്കുന്നതിനും സംവിധാനമില്ല. ഏലം കർഷകർക്ക് ഡ്രൈയർ സംവിധാനമുള്ളതിനു സമാനമായി കാപ്പി കർഷകർക്കും ഡ്രൈയർ സംവിധാനമൊരുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കടലാസിൽ ഒതുങ്ങി. കാപ്പിക്കുരുവിന് ക്ഷാമം നേരിട്ടതോടെ, കമ്പനികൾ വിൽക്കുന്ന കാപ്പിപൊടിയിൽ തിപ്പൊലി എന്ന തവിട് മാതൃകയിലുള്ള വസ്തു കൂടെ ചേർത്താണ് വിപണിയിലെത്തുന്നത്.

വില ഇങ്ങനെ.

കാപ്പിക്കുരു. 170 രൂപ

കാപ്പിപ്പൊടി. 330 രൂപ

കാപ്പികൃഷി മേഖലകൾ

മേലുകാവ്.

പാമ്പാടി.

എരുമേലി.

മണിമല.

കറുകച്ചാൽ.

കാഞ്ഞിരപ്പള്ളി.

പാലാ.

പൂഞ്ഞാർ.

കർഷകനായ ശശിധരൻ പറയുന്നു.

വിളവെടുത്ത കുരുമുളകും കാപ്പിക്കുരുവും ഉണക്കി സൂക്ഷിക്കാൻ മഴകാരണം സാധിക്കാതെ വന്നു. ഇവ ഉണങ്ങുന്ന സംവിധാനം ഇല്ലാത്ത കർഷകരാണ് കൂടുതൽ ബുദ്ധിമുട്ടിലായത്.

TAGS: AGRICULTURE, AGRICULTURE NEWS, COFFEE FARMING, CLUTIVATION, COFFEE POWDER, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.