ന്യൂഡൽഹി - നിർണായക സാക്ഷിയെന്ന് പറയുന്ന സംവിധായകൻ ബാലചന്ദ്രകുമാർ കൊച്ചിയിലെ വിചാരണക്കോടതിയിൽ വരുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ പറഞ്ഞു. എന്നാൽ ചാനലിൽ വരുന്നുണ്ട്. ബാലചന്ദ്രകുമാറിന്റെ വൃക്ക തകരാർ അടക്കം ബുദ്ധിമുട്ടുകൾ സർക്കാരിന്റെ അഭിഭാഷകൻ രഞ്ജിത് കുമാർ ചൂണ്ടിക്കാട്ടി.
വിചാരണയ്ക്ക് പലതവണ സമയം നീട്ടി നൽകിയത് സുപ്രീംകോടതി സൂചിപ്പിച്ചെങ്കിലും സാക്ഷിവിസ്താരം തുടരട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു.
പ്രതി കൽപ്പിക്കേണ്ടെന്ന് നടി
വാദങ്ങളുടെ വെടിക്കെട്ട് കഴിഞ്ഞെങ്കിൽ ആക്രമണത്തിനിരയായ നടിക്കും ചിലത് പറയാനുണ്ടെന്ന് അവരുടെ അഭിഭാഷകൻ ആർ. ബസന്ത് അറിയിച്ചു. പ്രസക്തിയില്ലാത്ത സാക്ഷികളുടെ മൊഴിയെടുക്കാൻ ശ്രമിക്കുന്നു തുടങ്ങിയ ദിലീപിന്റെ വാദങ്ങളെ അദ്ദേഹം എതിർത്തു. അങ്ങേയറ്റം ഞെട്ടലുണ്ടാക്കിയ ഭയാനകമായ സംഭവമാണ്. ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന് കൽപിക്കാൻ പ്രതിയെ അനുവദിക്കരുത്. വിചാരണ അവസാനിക്കണമെന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നടി ഒഴികെ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |