കോട്ടയം . നഗരസഭാ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെ എൽ ഡി എഫ് ഇന്ന് കൊണ്ടുവരുന്ന അവിശ്വാസം പാസായേക്കില്ല. കോൺഗ്രസ് അംഗങ്ങൾ വിട്ടു നിൽക്കണമെന്നാവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് വിപ്പ് നൽകിയിരുന്നു. ബി ജെ പി പ്രതിനിധികളും വിട്ടു നിൽക്കുമെന്നാണ് അറിയുന്നത്.
സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ ഇന്ന് രാവിലെ ഒമ്പതിന് ചേരുന്ന ബി ജെ പി പാർലമെന്ററി പാർട്ടി യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. എങ്കിലും ഒരു മുന്നണിയേയും പിന്തുണയ്‌ക്കേണ്ടെന്നാണ് നിലപാട്. പ്രമേയം ചർച്ചയ്ക്കെടുക്കണമെങ്കിൽ പകുതിയിൽ കൂടുതൽ അംഗങ്ങൾ കൗൺസിലിൽ ഒപ്പിടണം. ബി ജെ പി അംഗങ്ങൾ ഹാജരായാലേ ഇതു സാധ്യമാകൂ. അല്ലെങ്കിൽ ക്വാറം തികയാതെ യോഗം പിരിയും. പിന്നീട് അവിശ്വാസ പ്രമേയത്തിനായി ആറു മാസം കാത്തിരിക്കണം. അതിന് മുമ്പ് അംഗം മരിച്ച വാർഡിൽ ഉപതെരഞ്ഞെടുപ്പുണ്ടാകും. ഇവിടെ യു ഡി എഫ് ജയിച്ചാൽ കൗൺസിലിൽ ഇരുമുന്നണികളുടെയും അംഗബലം തുല്യമാകും. ബിൻസിക്കെതിരെ എൽ ഡി എഫിന്റെ രണ്ടാം അവിശ്വാസമാണിത്. ബി ജെ പി പിന്തുണയോടെ ആദ്യം അവിശ്വാസം പാസായതിനെ തുടർന്ന് ബിൻസി രാജിവച്ചെങ്കിലും പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും അദ്ധ്യക്ഷയായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |