പത്തനംതിട്ട : ജില്ലയിലെ എല്ലാ സ്വകാര്യ ബസുകളിലും 28ന് മുമ്പായി നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന് ആർ.ടി.ഒ എ.കെ.ദിലു അറിയിച്ചു. വാഹനത്തിന്റെ മുൻവശം, ഉൾവശം, പിൻവശം കാണത്തക്ക രീതിയിൽ കാമറ ഘടിപ്പിക്കണമെന്ന് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന റോഡപകട അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു.
കാമറകൾ ഘടിപ്പിക്കുന്നതിന് ചെലവാകുന്ന തുകയുടെ അസൽ ബില്ല് സർക്കിൾ ഓഫീസർ സാക്ഷ്യപ്പെടുത്തി സമർപ്പിക്കുന്ന പക്ഷം 5000 രൂപ വരെ സർക്കാർ അനുവദിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. നിരീക്ഷണ കാമറകളുടെ പ്രവർത്തന ക്ഷമത സംബന്ധിച്ച് ജില്ലയിൽ സർവീസ് നടത്തുന്ന എല്ലാ ബസ് സർവീസുകളിലും പരിശോധന നടത്തുമെന്നും ആർ.ടി.ഒ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |