SignIn
Kerala Kaumudi Online
Saturday, 27 April 2024 2.03 AM IST

വിവാഹമെന്ന സ്വപ്നം ബാക്കിയാക്കി വിയോഗം

subi

കൊച്ചി: 41-ാം വയസിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് സുബിയുടെ അപ്രതീക്ഷിത വിയോഗം. കലാഭവനിലെ സഹപ്രവർത്തകനുമായി വിവാഹ ആലോചനകൾ പുരോഗമിക്കുകയാണെന്ന് അടുത്തിടെ ഒരു ചാനൽ ഇന്റർവ്യൂവിൽ സുബി പറഞ്ഞിരുന്നു.

മിലിട്ടറി ഉദ്യോഗസ്ഥ ആവണമെന്ന കടുത്ത ആഗ്രഹം സഫലമാക്കാൻ സ്കൂളിലും കോളേജിലും സുബി എൻ.സി.സിയിൽ സജീവമായിരുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ 18-ാം വയസിൽ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആദ്യകാലത്ത് 500 രൂപയായിരുന്നു പരിപാടികൾക്ക് സുബിക്ക് ലഭിച്ച പ്രതിഫലം. ഈ തുകകൊണ്ട് വീട്ടിലെ കാര്യങ്ങൾ, വീട്ടുവാടക, സഹോദരന്റെ പഠനം എന്നിവയെല്ലാം സുബി മുമ്പോട്ട് കൊണ്ടുപോയി. കോളേജ് പഠനകാലത്ത് വിവാഹാലോചനകൾ വന്നെങ്കിലും കുടുംബം നോക്കുകയായിരുന്നു പ്രധാനം.

സ്വന്തമായി വീടെന്ന സ്വപ്നം ഏതാനും വർഷം മുമ്പാണ് സഫലമാക്കിയത്. വരാപ്പുഴ തിരുമുപ്പത്ത് സുബി നിർമ്മിച്ച വീടിന് 'എന്റെ വീട്"എന്നു പേരിട്ടത് സുഹൃത്തായ രമേഷ് പിഷാരടിയാണ്. വീടിന് അടുത്ത് തന്നെ സഹോദരനും സുബി മറ്റൊരു വീട് നിർമ്മിച്ചു നൽകി. നാല് വർഷം മുമ്പാണ് പിതാവ് സുരേഷ് മരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUBI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.