SignIn
Kerala Kaumudi Online
Wednesday, 14 January 2026 11.22 AM IST

വിലയിൽ വേരാഴ്‌ത്തി തടി വ്യവസായം

Increase Font Size Decrease Font Size Print Page
log

കോട്ടയം: ഒരു വർഷത്തിനിടെ മരത്തടികളിലുണ്ടായ വില വർദ്ധനവിൽ വിറങ്ങലിച്ച് നിർമ്മാണ മേഖല. ആഞ്ഞിലി, തേക്ക്, പ്ലാവ് തുടങ്ങിയ തടികളുടെ വിലയ്‌ക്കാണ് വലിയ വർദ്ധവുണ്ടായത്. ആഞ്ഞിലിയുടെ ക്യുബിക് അടിയ്‌ക്ക് 1300, തേക്ക് 2500, പ്ലാവ് 1400 രൂപ എന്നിങ്ങനെയാണ് വില. മുൻപ് ആഞ്ഞിലിത്തതടിയുടെ വില ക്യുബിക് അടിയ്‌ക്ക് 800 രൂപ വരെ താഴ്ന്നിരുന്നു.

വീട് നിർമ്മാണത്തിൽ തടിയുടെ ഉപയോഗം വർദ്ധിച്ചതും, ഫർണിച്ചറുകൾക്ക് അന്യസംസ്ഥാനങ്ങളിൽ ഡിമാൻഡ് കൂടിയതുമാണ് വില ഉയരാൻ കാരണം. ഇടക്കാലത്ത് സ്റ്റീലും ഇരുമ്പിലുമുള്ള വാതിലിന്റെയും ജനലിന്റെയും ഡിമാൻഡ് കൂടിയിരുന്നു. എന്നാൽ ഗുണനിലവാരമില്ലാത്ത സ്റ്റീലുള്ളവ വേഗത്തിൽ നശിച്ച് തുടങ്ങിയതോടെയാണ് വീണ്ടു തടയ്‌ക്ക് ആവശ്യക്കാർ കൂടിയത്.

മാത്രമല്ല തീപിടുത്തംപോലുള്ള അപകടങ്ങളുണ്ടായാൽ സ്റ്റീൽ വാതിലുകളും ജനലുകളും പെട്ടെന്ന് തുറക്കാൻ പറ്റാത്ത സാഹചര്യവുമുണ്ട്.

 ഫർണിച്ചറിൽ മുന്നിൽ പെരുമ്പാവൂർ

കേരളമാണ് ഏറ്റവും കൂടുതൽ തടി ഫർണിച്ചർറുണ്ടാക്കുന്ന സംസ്ഥാനം. പെരുമ്പാവൂർ, തൃശൂർ കേന്ദ്രീകരിച്ച് വലിയ തോതിൽ ഫർണിച്ചർ ഫാക്ടറികളുമുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വലിയ ഓഡറുകളാണ് ഇവിടങ്ങളിൽ ലഭിക്കുന്നത്. ഇറക്കമുതിയ്‌ക്കുള്ള ചെലവ് കൂടിയതോടെ വിദേശത്തു നിന്നുള്ള തടിയുടെ വരവും കുറഞ്ഞു. ഇതോടെ തദ്ദേശീയ തടിക വില വർദ്ധനവിന് കാരണമായി. തടി വില വർദ്ധിക്കാനുള്ള സാഹചര്യമാണുള്ളതെന്ന് വ്യാപാരികൾ പറയുന്നു. തടി വില വർദ്ധിച്ചതോടെ തേക്കുൾപ്പെടെയുള്ള മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതും കൂടി. അതേസമയം തടി ലഭ്യതയിൽ കുറവുണ്ടായിട്ടുണ്ടെന്ന് പൊതുപ്രവർത്തകനായ എബി ഐപ്പ് പറഞ്ഞു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.