കോട്ടയം . കാർഷിക ഉത്പന്നങ്ങളുടെ പാക്കിംഗ് രാജ്യാന്തര നിലവാരത്തിലാക്കാൻ കർഷകർക്ക് പരിശീലനം നൽകുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാക്കേജിംഗുമായി കൃഷിവകുപ്പ് ഫെബ്രുവരി അവസാനം ധാരണാപത്രം ഒപ്പിട്ടുണ്ടെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല വനിതാകർഷക സംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വില്പനയിലൂടെ മാത്രമേ കർഷകർക്ക് നേട്ടമുണ്ടാകു. ബാങ്കുകൾ കർഷകരുടെ സംരംഭങ്ങൾക്ക് വായ്പ നിഷേധിക്കാൻ കാരണം ഡി പി ആറിലെ പോരായ്മകളാണ്. വിശദ പദ്ധതികൾ തയ്യാറാക്കാനായി കാർഷികമേഖലയിലെ വിദഗ്ദ്ധരടങ്ങിയ ഡി പി ആർ ക്ലിനിക്കുകൾ എല്ലാ ജില്ലയിലും ആരംഭിക്കും കൂൺകൃഷി പഠിക്കാൻ ഏഴംഗം സംഘം ഹിമാചൽ പ്രദേശിലേയ്ക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി, കളക്ടർ പി കെ ജയശ്രീ, ജില്ലാ ഇൻഫർമാറ്റികസ് ഓഫീസർ ബീന സിറിൾ പൊടിപാറ, മുതിർന്ന കർഷക തൊഴിലാളി പൊന്നമ്മ ഗോപാലൻ, മുതിർന്ന കർഷക മേരി തുടങ്ങിയവരെ ആദരിച്ചു. വകുപ്പ് ഡയറക്ടർ കെ എസ് അഞ്ജു, അഡീഷണൽ ഡയറക്ടർ എസ് ആർ രാജേശ്വരി, ജില്ലാ കൃഷി ഓഫീസർ ഗീതാ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |