കൽപ്പറ്റ: വിവാഹശേഷം ഭാര്യമാരിൽ നിന്ന് ആഭരണങ്ങളുമായി കടന്നു കളയുന്ന പ്രതിയെ പൊലീസ് പിടികൂടി. പുതിയ വിവാഹ ശേഷം മാനന്തവാടി പിലാക്കാവിലുള്ള വധുവിന്റെ വീട്ടിൽ താമസിച്ച് വരവേയാണ് റഷീദിനെ(41) വൈത്തിരി പൊലീസ് പിടികൂടിയത്. ഇയാൾ പത്തോളം സ്ത്രീകളെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയിട്ടുള്ളതായാണ് വിവരം.
നിർദ്ധനരായ യുവതികളെയാണ് ഇയാൾ തട്ടിപ്പിനായി തിരഞ്ഞെടുത്തിരുന്നത്. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം സ്വർണാഭരണങ്ങളടക്കം കൈക്കലാക്കി കടന്നു കളയുന്നതായിരുന്നു രീതി.ഇതിന് ശേഷം അടുത്ത ഇരയെ കണ്ടെത്തി വിവാഹം കഴിച്ച് റഷീദ് തട്ടിപ്പ് തുടരും. സമാനമായി 2011-ൽ വൈത്തിരിയിലെ ഒരു യുവതിയെ കബളിപ്പിച്ച കേസിലാണ് പ്രതി ഇപ്പോൾ പിടിയിലായത്.
സംസ്ഥാനത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും പ്രതിയെക്കുറിച്ചുള്ള വിവരം കൈമാറിയതായും ഇയാൾക്കെതിരെ സമാനമായ കൂടുതൽ കേസുകളുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. മോഷണക്കേസുകളിലും റഷീദ് പ്രതിയാണെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |