2005ൽ പുറത്തിറങ്ങിയ അജിത്-തൃഷ താരജോഡികൾ അഭിനയിച്ച 'ജി' എന്ന തമിഴ് ചിത്രത്തിന്റെ അപ്രതീക്ഷിത പരാജയത്തിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ ലിംഗുസാമി. സംവിധായകൻ വിക്രമന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ലിംഗുസാമി സിനിമയിൽ സജീവമാകുന്നത്. 2001ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് റൺ, സണ്ടക്കോഴി, പയ്യ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇതോടെ തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം അദ്ദേഹം നേടുകയും ചെയ്തു. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങൾക്കും ജനങ്ങൾക്കിടയിൽ മികച്ച സ്വീകാര്യതയും വൻ കളക്ഷനും ലഭിച്ചതോടെ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ഉയർന്നു.
എന്നാൽ അടുത്തിടെ ലിംഗുസാമി നൽകിയ ഒരു അഭിമുഖത്തിൽ 2005ൽ പുറത്തിറങ്ങിയ തന്റെ അജിത്തിനെ നായകനാക്കി എടുത്ത ചിത്രം 'ജി' പരാജയപ്പെടാനുണ്ടായ കാരണം വെളിപ്പെടുത്തുന്നു. സൂർപ്പർ സ്റ്റാർ രജനീകാന്ത് പറഞ്ഞ മാറ്റം വരുത്തിയിരുന്നെങ്കിൽ ഒരു പക്ഷേ സിനിമ പരാജയപ്പെടുമായിരുന്നില്ല.
2002ൽ ലിംഗുസാമി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ റണ്ണിന്റെ റിലീസിന് ശേഷം രജനികാന്ത് നേരിട്ട് വിളിച്ച് സംവിധായകനെ അഭിനന്ദിച്ചു. സിനിമയിലെ മിക്ക സീനുകളും വിവരിച്ചായിരുന്നു സൂപ്പർസ്റ്റാറിന്റെ അഭിനന്ദനം. പിന്നാലെ അടുത്ത പ്രോജക്ടിനെ കുറിച്ച് രജനീകാന്ത് ചോദിച്ചു. തുടർന്ന് 'ജി'യുടെ കഥയെ കുറിച്ച് ലിംഗുസാമി രജനീകാന്തിനോട് സംസാരിച്ചു. കഥ കേട്ടപ്പോൾ തനിക്ക് ഈ സിനിമയിൽ അഭിനയിച്ചാൽ കൊള്ളാമെന്ന ആഗ്രഹം രജനീകാന്ത് പങ്കുവച്ചു. എന്നാൽ സിനിമയിലെ നായകൻ ഒരു കോളേജ് വിദ്യാർത്ഥിയാണെന്നും, രജനീകാന്തിന് ഈ വേഷം അനുയോജ്യമായിരിക്കില്ലെന്നുമാണ് സംവിധായകൻ മറുപടി നൽകിയത്. എങ്കിൽ കഥ കോളേജിൽ നിന്നും മാറ്റിക്കൂടെ എന്നാണ് രജനികാന്ത് ചോദിച്ചത്. എന്നാൽ നോ എന്ന മറുപടിയാണ് സംവിധായകൻ നൽകിയത്. പിന്നീട് അജിത്തിനെ നായകനും തൃഷയെ നായികയുമാക്കിയെടുത്ത ജി എന്ന സിനിമ പരാജയപ്പെടുകയായിരുന്നു. 2005ലാണ് ചിത്രം പുറത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |