കോഴിക്കോട്: യുഡിഎഫ് കൺവെൻഷൻ വേദിയിൽ ഒരു വനിത പോലും ഇല്ലാതിരുന്നതിനെ വിമർശിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ ജനസംഖ്യയിൽ അമ്പത് ശതമാനത്തിലധികവും സ്ത്രീകളാണെന്നും സ്ത്രീകളില്ലാത്ത വേദി ഭയം ജനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് മുക്കത്ത് സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന 'കൈത്താങ്ങ്' പദ്ധതിയിലൂടെ നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന്റെ വീഡിയോ വേദിയിൽ ഒരുക്കിയ സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു. പ്രസംഗിക്കുന്നതിനിടെ വീഡിയോ കാണാനായി പിന്നിലേയ്ക്ക് തിരിഞ്ഞപ്പോഴാണ് വേദിയിൽ സ്ത്രീ പ്രാതിനിധ്യമില്ലെന്ന് അദ്ദേഹം അറിയുന്നത്. ഈ സമയം ഇരുപതോളംപേർ വേദിയിലുണ്ടായിരുന്നു.
'രാജ്യത്ത് അമ്പത് ശതമാനത്തിലധികവും സ്ത്രീകളാണ്. അത്രയും വേണമെന്ന് ഞാൻ പറയില്ല. പക്ഷേ പത്തോ പതിനഞ്ചോ ശതമാനമെങ്കിലും സ്ത്രീകൾക്ക് ഈ വേദിയിൽ അവസരം നൽകണമായിരുന്നു.'- രാഹുൽ ഗാന്ധി പറഞ്ഞു. ഇതോടെ സദസ്സിലിരുന്ന വനിതാ പ്രവർത്തകർ കൈയടിച്ചും ജയ് വിളിച്ചും രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകി. ഇതോടെ വേദിയിലും സദസ്സിലും ആകെ ചിരി പടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |