തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വീഡിയോ ചിത്രീകരണത്തിന്റെ പേരിൽ ലക്ഷങ്ങൾ വെട്ടിച്ച കേസിൽ കളക്ടറേറ്റ് ഉദ്യോഗസ്ഥരടക്കമുളള നാല് പ്രതികളെ പ്രത്യേക വിജിലൻസ് കോടതി വെറുതെ വിട്ടു. പ്രതികൾ സർക്കാർ ഖജനാവിന് 52,88,677 രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്.
2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സർക്കാർ 6,62,88,437 രൂപ അനുവദിച്ചിരുന്നു. ജില്ലയിലെ 14 അസംബ്ലി നിയോജക മണ്ഡലങ്ങളിലും വീഡിയോ ചിത്രീകരണത്തിന് ഒരു യൂണിറ്റിന് 2874 രൂപ ആയിരുന്നു കരാർ തുക. ഇപ്രകാരം 32,76,360 രൂപ നൽകേണ്ടതിന് പകരം പ്രതികൾ യൂണിറ്റിന് 3051 രൂപ വച്ച് 1140 യൂണിറ്റിന് 85,65,037 രൂപ നൽകിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |