ലക്നൗ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്നൗ സൂപ്പർ ജയ്‌ന്റ്സിന് 50 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ആദ്യം ബാറ്ര് ചെയ്ത് ലക്നൗ കൈൽ മേയേഴ്സിന്റെ വെടിക്കെട്ടിന്റെ കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്ര് നഷ്ടത്തിൽ 143 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 4 ഓവറിൽ 14 റൺസ് മാത്രം നൽകി 5 വിക്കറ്റ് വീഴ്ത്തിയ മാർക്ക് വുഡ്ഡാണ് ഡൽഹി ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. വിക്കറ്ര് നഷ്ടമില്ലാതെ 41 എന്ന നിലയിൽ നിന്ന് പ്രിത്ഥി ഷാ (12), മിച്ചൽ മാർഷ് (0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ വീഴ്ത്തിയ വുഡ്ഡ് പിന്നാലെ സർഫ്രാസ് ഖാനെയും (4) പുറത്താക്കി പത്ത് പന്തിനിടെ മൂന്ന് ഡൽഹി മുൻനിരക്കാരെ മടക്കി ഡൽഹിയെ 48/3എന്ന നിലയിൽ പ്രതിസന്ധിയിലാക്കി. ആവശ്, ബിഷ്ണോയി എന്നിവർ രണ്ട് വിക്കറ്ര് വീതം വീഴ്ത്തി. അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ ഡേവിഡ് വാർണറാണ് (55) ഡൽഹിയുടെ ടോപ് സ്കോറർ.
നേരത്തേ 38 പന്തിൽ 2 ഫോറും 7 സിക്സും ഉൾപ്പെടെ 73 റൺസെടുത്ത ഓപ്പണർ കൈൽ മേയേഴ്സാണ് ലക്നൗ ഇന്നിംഗ്സിന്റെ നട്ടെല്ലായത്.
നിക്കോളാസ് പൂരൻ (21 പന്തിൽ 36). ആയുഷ് ബദോനി (7 പന്തിൽ 18) എന്നിവരും തിളങ്ങി. ഡൽഹിക്കായി ഖലീൽ അഹമ്മദും ചേതൻ സക്കാരിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |