SignIn
Kerala Kaumudi Online
Friday, 30 August 2024 2.37 AM IST

മോഹൻലാൽ പ്രേംനസീറിനെ വഞ്ചിച്ചോ? മകൻ ഷാനവാസ് സത്യം വെളിപ്പെടുത്തുന്നു

nazeer-mohanlal-shanavas

കഴിഞ്ഞ ദിവസം നടൻ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് നടത്തിയ പ്രസ്താവനകൾ വലിയ വിവാദമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ നസീർ ആഗ്രഹിച്ചിരുന്നുവെന്നും, തന്നെയാണ് തിരക്കഥ എഴുതാൻ ഏൽപ്പിച്ചതെന്നും ശ്രീനിവാസൻ വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ മോഹൻലാൽ വളരെ പുച്ഛത്തോടെയാണ് നസീറിന്റെ ആഗ്രഹത്തെ സമീപിച്ചതെന്നും, വയസുകാലത്ത് ഇയാൾക്ക് വേറെ പണിയില്ലേയെന്ന് പരിഹസിച്ചുവെന്നും ശ്രീനിവാസൻ ആരോപിച്ചിരുന്നു.

എന്നാൽ ഇപ്പോൾ പ്രേംനസീറിന്റെ മകൻ ഷാനവാസ് ഇതുമായി ബന്ധപ്പെട്ട് കേരളകൗമുദി ഓൺലൈനിനോട് പ്രതികരിച്ചിരിക്കുകയാണ്. ലാലുമായി സിനിമ ചെയ്യാൻ നസീർ ആഗ്രഹിച്ചിരുന്നുവെന്ന് ഷാനവാസ് വ്യക്തമാക്കി എന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായതായി അറിയില്ല. തിരക്കഥ ശ്രീനിവാസനെ തന്നെയാണ് ഏൽപ്പിച്ചത്. ചർച്ച ചെയ്യാൻ ലാൽ ഇടയ‌്ക്കിടെ വീട്ടിൽ വരുമായിരുന്നു. പ്രിയദർശനും ഒപ്പമുണ്ടാകും. തിരക്കഥ പൂർത്തിയാവുകയും ചെയ‌്തു. അടുത്ത പടം മമ്മൂട്ടിയെ വച്ച് ചെയ്യാനും നസീർ ആഗ്രഹിച്ചിരുന്നുവെന്ന് ഷാനവാസ് പറയുന്നു. അതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണം.

ശ്രീനിവാസന്റെ ആരോപണങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, സത്യമെന്തെന്ന് തനിക്കറിയില്ല. പക്ഷേ ശ്രീനിയാണ് പറഞ്ഞത് എന്നതുകൊണ്ട് വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ലെന്നായിരുന്നു ഷാനവാസിന്റെ പ്രതികരണം.

പ്രിയദർശൻ സംവിധാനം ചെയ്ത കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് പ്രേംനസീർ സംവിധാനമോഹം തന്നോട് പ്രകടിപ്പിച്ചതെന്നാണ് ശ്രീനിവാസന്റെ പ്രതികരണം. ഈ കാര്യം മോഹൻലാൽ അറിഞ്ഞപ്പോൾ താത്പര്യമില്ലാത്ത പോലെ സംസാരിച്ചെന്നും ശ്രീനിവാസൻ പറയുന്നു. ചിത്രത്തിന്റെ കഥ താൻ ആലോചിച്ചെന്നും മോഹൻലാലിന്റെ വിവാഹ നിശ്ചയ ദിവസം അഡ്വാൻസ് ചെക്ക് പ്രേംനസീർ നൽകിയെന്നും ശ്രീനിവാസൻ പറഞ്ഞു. വരവേല്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു പ്രേംനസീറിന്റെ മരണം. ശ്രീനിവാസൻ അന്ന് പ്രേംനസീറിന് വേണ്ടി ആലോചിച്ച കഥയാണ് പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന ചിത്രമെന്നും ശ്രീനിവാസൻ പറഞ്ഞു.

മോഹൻലാലുമായി അത്ര നല്ല ബന്ധത്തിൽ അല്ലെന്നും ശ്രീനിവാസൻ വെളിപ്പെടുത്തി. അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ മോഹൻലാൽ തന്നെ ചുംബിച്ച സംഭവം ഓർത്തെടുത്ത ശ്രീനിവാസൻ, മോഹൻലാൽ കംപ്ലീറ്റ് ആക്ടർ ആണെന്ന് പരിഹസിച്ചു. ഡോ. സരോജ്കുമാർ എന്ന കഥാപാത്രം മോഹൻലാലിന്റെ സ്പൂഫ് ആയിരുന്നില്ലേയെന്നും അത് അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് അല്ലെങ്കിലും ഞങ്ങളുടെ ബന്ധം അത്ര മികച്ചതായിരുന്നില്ലായെന്നായിരുന്നു ശ്രീനിയുടെ മറുപടി. ലാലിന്റെ കാപട്യം നിരവധി തവണ തുറന്നു പറഞ്ഞിട്ടുണ്ടെന്നും മരിക്കും മുമ്പ് എല്ലാം തുറന്നെഴുതുമെന്നുമാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ.

ഷാനവാസുമായുള്ള പഴയ അഭിമുഖം കാണാം-

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MOHANLAL, PRE NAZEER, SREENIVASAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.