തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്വാറി നയം തിരുത്തുക, പട്ടയഭൂമിയിലെ ഖനനം നിയമാനുസൃതമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ക്വാറി, ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ശക്തമാക്കാൻ കോഴിക്കോട്ട് ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. സമരം ഒത്തുതീർക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഭാഗത്തു നിന്നുണ്ടാവാത്തതിനാലാണ് ഈ തീരുമാനം.
മേയ് മൂന്നിന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. ഏപ്രിൽ 20 മുതൽ 23 വരെ ജില്ലകളിൽ പ്രതിഷേധ പ്രകടനങ്ങളും വാഹന പ്രചാരണ ജാഥയും സംഘടിപ്പിക്കാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |