ശ്രീനഗർ: ജമ്മു കാശ്‌മീരിലെ രജൗരിയിൽ ഭീകരരും സെെന്യവും തമ്മിൽ ഏറ്റുമുട്ടലിൽ അഞ്ച് സെെനികർക്ക് വീരമൃത്യു. പരിക്കേറ്റ രണ്ട് സെെനികർ ചികിത്സയിലാണ്. ഇന്ന് രാവിലെ രജൗരി ജില്ലയിലെ കാൻഡി ഭാഗത്താണ് സംഭവം. ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഭീകരർ നടത്തിയ സ്ഫോടനത്തിലാണ് രണ്ട് സെെനികരുടെ ജീവൻ നഷ്ടമായത്. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെയാണ് മൂന്ന് സെെനികർ മരിച്ചത്. പൂഞ്ചിൽ ആർമി ട്രക്ക് ആക്രമിച്ച് അഞ്ച് സെെനികരെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരുമായാണ് ഏറ്റുമുട്ടൽ എന്നാണ് വിവരം. ഏറ്റുമുട്ടലിനെ തുടർന്ന് രജൗരിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു.
രജൗരി വനത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ 7.30ന് സെെന്യം സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. സമീപപ്രദേശങ്ങളിൽ നിന്ന് കൂടുതൽ സെെനികരെ രജൗരിയിലേയ്ക്ക് അയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |