കൊച്ചി: പാലക്കാട് സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയവരെ മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തു. മുളവുകാട് പൊന്നാരിമംഗലം സ്വദേശികളായ പള്ളത്തിൽവീട്ടിൽ അക്ഷയ് (19), ചുള്ളിയ്ക്കൽ വീട്ടിൽ സാജു കെ.എ. (27), വേവുകാട് വീട്ടിൽ ഫ്രാൻസിസ് ജോസഫ് (37), മുളവുകാട് നോർത്ത് കുറ്റിക്കപറമ്പിൽ ആന്റണി ലൂയിസ് കൊറയ (49) എന്നിരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി മുൻപരിചയമുള്ള പാലക്കാട് സ്വദേശിയെ അക്ഷയും സംഘവും വീട്ടിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച് അവശനാക്കി പണം കവർന്നതായാണ് കേസ്. 2500 രൂപ ഗൂഗിൽ പേയായും 1000 രൂപ പേഴ്‌സിൽ നിന്നും കൈക്കലാക്കി. അറസ്റ്റ് ചെയ്ത പ്രതികളെ കൂടാതെ എബനേസർ, ശ്രീരാജ് എന്നിവരും കുറ്റകൃത്യത്തിൽ പങ്കാളികളാണ്. ഇരുവരും ഒളിവിലാണ്. പരാതിക്കാരൻ രക്ഷപെട്ട് അടുത്തവീട്ടിലെത്തി ദുരിതം തുറന്നുപറയുകയായിരുന്നു. അയൽവാസികളാണ് പൊലീസിൽ വിവരം നൽകിയത്. മുളവുകാട് എസ്.എച്ച്.ഒ പി.എസ്. മൻജിത്ത് ലാൽ, എസ്.ഐ സുനേഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |