ന്യൂഡൽഹി:ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷൺ നുണ പരിശോധന നടത്താൻ തയ്യാറുണ്ടോയെന്ന് വെല്ലുവിളിച്ച് ഗുസ്തി താരങ്ങൾ. നിരപരാധിത്വം തെളിയിക്കാൻ ബ്രിജ്ഭൂഷൺ നാർകോ പരിശാധനയ്ക്ക് തയ്യാറാകട്ടെയെന്ന് സാക്ഷി മാലിക്ക് പറഞ്ഞു. ഗുസ്തി ഫെഡറേഷനായി നൽകുന്ന പണം താരങ്ങളിലേക്ക് എത്തുന്നുണ്ടോയെന്ന് രത്തൻ ടാറ്റ പരിശോധിക്കണമെന്ന് വിനേഷ് ഫോഗട്ട് ആവശ്യപ്പെട്ടു.
21 വരെ രാപ്പകൽ സമരം തുടരും
കഴിഞ്ഞ 18 ദിവസമായി ജന്തർ മന്തറിൽ നടക്കുന്ന രാപ്പകൽ സമരം ഈ മാസം 21 വരെ തുടരുമെന്ന് സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾ അറിയിച്ചു. 21 ന് വീണ്ടും യോഗം ചേർന്ന് സമരത്തിന്റെ ഭാവിയെ കുറിച്ച് തീരുമാനമെടുക്കും. ഈ വർഷം സെപ്തംബറിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുമെന്നും താരങ്ങൾ അറിയിച്ചു. ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിൽ കർഷക നേതാക്കൾ സമരവേദിയിലെത്തി. ഗുസ്തി താരങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നാൽ രാജ്യം മുഴുവൻ ഇവരോടൊപ്പം നിൽക്കുമെന്ന് ടിക്കായത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |