മുംബയ്: രാജ്യത്തെ പ്രമുഖ വ്യവസായിയായ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ ശരീരവലുപ്പം പലപ്പോഴും വാർത്തയായിട്ടുള്ളതാണ്. എന്നാൽ കഠിനമായ വർക്കൗട്ടിലൂടെ ആനന്ദ് 108 കിലോയോളം കുറച്ച് തന്റെ ശരീരം ശരിക്കും സ്ളിം ആക്കി. അതികഠിനമായ ഈ ലക്ഷ്യം സാധിക്കാൻ ആനന്ദ് കഴിഞ്ഞതെങ്ങനെയെന്നറിയാമോ? രാജ്യത്തെ പ്രമുഖ സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനറായ ഒരാളാണ് അതിന് പിന്നിൽ. ഫിറ്റ്നസ് ട്രെയിനർ വിനോദ് ഛന്ന കേവലം 18 മാസംകൊണ്ടാണ് ആനന്ദിന് ഭാരം കുറയ്‌ക്കാൻ സഹായിച്ചത്.
ആനന്ദ് തന്റെ ഭാരം കുറയ്‌ക്കണം എന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധാലുവായിരുന്നുവെന്ന് വിനോദ് ഛന്ന പറയുന്നു. ഏറെ ഭക്ഷണം കഴിക്കാനും അതും ജംഗ് ഫുഡ് കഴിക്കാൻ ഇഷ്‌ടപ്പെട്ടിരുന്നയാളുമാണ് ആനന്ദ്. എന്നിട്ടും തന്റെ നിർദ്ദേശപ്രകാരം പ്രോട്ടീൻ, നാരുകൾ, കുറച്ച് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിക്കാൻ ആനന്ദ് തയ്യാറായി.
ആനന്ദ് അംബാനി മാത്രമല്ല മാതാവായ നിത അംബാനി, കുമാർ മംഗലം ബിർല, അനന്യ ബിർല, ബോളിവുഡ് താരങ്ങളായ ജോൺ എബ്രഹാം, ശിൽപ ഷെട്ടി, ഹർഷവർദ്ധൻ റാണെ, വിവേക് ഒബ്റോയി, അർജുൻ റാംപാൽ എന്നിവരെല്ലാം വിനോദിന്റെ കീഴിൽ ഫിറ്റ്‌നസ് പരിശീലിക്കുന്നവരാണ്. 12 സെഷനായി 1.5 ലക്ഷം രൂപയാണ് വിനോദ് വാങ്ങുന്ന ഫീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |