SignIn
Kerala Kaumudi Online
Sunday, 06 July 2025 1.51 PM IST

കട്ടപ്പനയിലേയ്ക്ക് പോയ കെ സ്വിഫ്റ്റ് ബസ് ആളുകൾ ഉറങ്ങിക്കിടന്ന വീട്ടിലേയ്ക്ക് ഇടിച്ചുകയറി; ബസിലുണ്ടായിരുന്നത് കൈക്കുഞ്ഞ് ഉൾപ്പെടെ 34 യാത്രക്കാർ

Increase Font Size Decrease Font Size Print Page
accident

തൊടുപുഴ: നെല്ലാപ്പാറ വളവിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി കെ സ്വിഫ്ട് ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. ബസിലുണ്ടായിരുന്നവരും വീട്ടിൽ കിടന്നുറങ്ങുകയായിരുന്നയാളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 4.20ന് തിരുവനന്തപുരത്തു നിന്ന് കട്ടപ്പനയിലേക്ക് സർവ്വീസ് നടത്തുന്ന ബസ് പാലായിൽ നിന്ന് തൊടുപുഴയ്ക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്.

നെല്ലാപ്പാറ വളവിൽ എത്തിയപ്പോഴേക്കും ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ബ്രേക്ക് ചവിട്ടിയിട്ടും വാഹനത്തിന്റെ വേഗത നിയന്ത്രിക്കാനായില്ലെന്നാണ് ഡ്രൈവർ പറഞ്ഞത്. ഇതോടെ റോഡരികിലെ കയറ്റമുള്ള സ്ഥലത്തെ പരസ്യ ബോർഡിന് സമീപത്തേക്ക് ഡ്രൈവർ ബസ് ഓടിച്ചു കയറ്റുകയായിരുന്നു. എന്നാൽ ഈ പരസ്യ ബോർഡിന് പിന്നിൽ വീടുണ്ടായിരുന്നത് ഡ്രൈവർ കണ്ടിരുന്നില്ല. കൈക്കുഞ്ഞ് ഉൾപ്പെടെ 34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരെല്ലാം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

നെല്ലാപ്പാറ ചെമ്പനാപ്പറമ്പിൽ മണി ഗോപിയുടെ വീട്ടിലേക്കാണ് ബസ് ഇടിച്ചു കയറിയത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മംഗളൻ എന്നയാളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വീടിന്റെ ഭിത്തിയും ഓടു മേഞ്ഞ മേൽക്കൂരയും തകർന്നിട്ടുണ്ട്. ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ചക്രങ്ങളും ആക്‌സിലും ഒടിഞ്ഞു. അപകട വിവരമറിഞ്ഞ് കരിങ്കുന്നത്തു നിന്നും തൊടുപുഴയിൽ നിന്നും പൊലീസ് സ്ഥലത്തെത്തിയിരുന്നു. പിന്നീട് ബസിലെ യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റി അയച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കട്ടപ്പന-തിരുവനന്തപുരം റൂട്ടിൽ കെ സ്വിഫ്ട് ബസ് സർവീസ് തുടങ്ങിയത്. തിരുവനന്തപുരം ഡിപ്പോയിലെ ബസാണിത്.

TAGS: ACCIDENT, K SWIFT ACCIDENT, THODUPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.